നയപ്രഖ്യാപനത്തിന് സമയമില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. ഗവര്‍ണര്‍ കാര്യങ്ങളെ പ്രത്യേക രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രതിഷേധം നടക്കുമ്പോള്‍ അദ്ദേഹം അവിടെ ഇറങ്ങാന്‍ പാടില്ലായിരുന്നു. ആരെങ്കിലും പ്രതിഷേധം നടക്കുമ്പോള്‍ ആ സ്ഥലത്ത് ഇറങ്ങി പോലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുമോ? അല്ലെങ്കില്‍ ബാനര്‍ അഴിക്കാന്‍ പറയുമോ?
കേരളത്തില്‍ എന്നല്ല രാജ്യത്താകെ ഇത്തരത്തില്‍ കാര്യങ്ങള്‍ ഏതെങ്കിലും നേതാവ് ചെയ്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം പ്രതിപക്ഷ നേതാവും ഗവര്‍ണറും ഈ വിഷയത്തില്‍ പറഞ്ഞത് ഒരേ കാര്യങ്ങളാണ്. ഒരേ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് അമ്പരപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ കാര്യത്തില്‍ പോലീസ് അവരുടെ ജോലി ചെയ്യും. എഫ്ഐആര്‍ ഇടുന്നത് സാധാരണ ചെയ്യുന്ന കാര്യമാണ്. അതിന് കുത്തിയിരിപ്പ് സമരത്തിന്റെ ആവശ്യമുണ്ടോ? ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള വെല്ലുവിളിയാണ് നടത്തിയത്. നിയമത്തിന് മുകളില്‍ അല്ല ഗവര്‍ണറുടെ അധികാരം.
നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, എന്നാല്‍ റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സിആര്‍പിഎഫിന് കേരളത്തില്‍ എന്തു ചെയ്യാനാവും. അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയരാം. അതിനോട് ഒരാള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഗവര്‍ണര്‍ ചെയ്തത് സുരക്ഷാ നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യമാണ്. പോലീസ് കോഴിക്കോട് വെച്ച് തന്റെ ഒപ്പം വരേണ്ടെന്ന പറഞ്ഞതാണ് ഗവര്‍ണര്‍. ഇപ്പോള്‍ സുരക്ഷ സിആര്‍പിഎഫിന് കൈമാറിയെന്നാണ് പറയുന്നത്. ഇത് വിചിത്രമാണ്.
സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവര്‍ണര്‍ ഇരിക്കുന്നത്. ആ സുരക്ഷ െേണ്ടന്നാണ് ഗവര്‍ണര്‍ പഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ കേന്ദ്ര സുരക്ഷയുള്ളവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആ പട്ടികയിലാണ് ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്ക് തടസ്സമാണ്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു.
ലൈഫ് വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവെക്കാനില്ല. അത്തരത്തില്‍ ബ്രാന്‍ഡിംഗിന് കേരളം തയ്യാറല്ലെന്നും പിണറായി പറഞ്ഞു. അതേസമയം 750 കോടിയുടെ ഗ്രാന്റ് കേന്ദ്രം തന്നിട്ടില്ല. 752 കോടി നെല്ലുസംഭരണത്തിലും, 61 കോടി ഭക്ഷ്യസുരക്ഷയിലും ലഭിക്കാനുണ്ട്. ഇതിനെതിരെയാണ് ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications