വരാനിരിക്കുന്നത് അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിന്റെ കാലം!! എൻഡി ടിവിക്കെതിരായ നടപടിക്കു പിന്നിൽ?
വിമർശനങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും പേശി ബലം കൊണ്ടാണ് സംഘപരിവാർ നേരിടുന്നതെന്നും ഐസക് കുറ്റപ്പെടുത്തുന്നു. അതാണ് അവർക്ക് അറിയാവുന്ന പ്രതികരണമെന്നും ഐസക്.
തിരുവനന്തപുരം: എൻഡി ടിവിക്കെതിരായ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. സർക്കാർ സംവിധാനങ്ങളുപയോഗിച്ച് കേന്ദ്രം മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് തോമസ് ഐസക് ആരോപിക്കുന്നു. എൻഡി ടിവിക്കെതിരെ സംഘപരിവാർ നടത്തി വരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തെ റെയ്ഡ് എന്ന് ഐസക് പറയുന്നു. 2002ലെ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതു മുതൽ ആരംഭിച്ചതാണ് ആ പകയെന്നും ഐസക് . ഫേസ്ബുക്ക് പോസറ്റിലാണ് ഐസകിന്റെ പ്രതികരണം.
വിമർശനങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും പേശി ബലം കൊണ്ടാണ് സംഘപരിവാർ നേരിടുന്നതെന്നും ഐസക് കുറ്റപ്പെടുത്തുന്നു. അതാണ് അവർക്ക് അറിയാവുന്ന പ്രതികരണമെന്നും ഐസക്. ഒരു വശത്ത് അണികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിക്ക് നിർത്തുകയും മറുവശത്ത് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് മാധ്യമങ്ങളെ നിസബ്ദരാക്കുകയും ചെയ്യുന്നുവെന്ന് ഐസക് പറയുന്നു.

ഏഴ് വർഷം മുമ്പുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഡിടിവിക്കെതിരായ ഇപ്പോഴത്തെ നടപടിയെന്നും ഐസക് പറയുന്നു. മാൻഡിസൻ സ്ക്വയറില്‍ രാജ് ദീപ് സർദേശായിക്കും കനയ്യ കുമാർ സംഭവത്തിൽ ബർക്കാ ദത്തിനും നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ചും പോസ്റ്റിൽ വ്യക്തമാക്കുന്നു. സംഘപരിവാറിനെയും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളായാണ് വിലയിരുത്തപ്പെടുന്നതെന്നും ഐസക് പറയുന്നു.
പ്രധാനമന്ത്രി അധികാരമേറിയിട്ട് മൂന്നു വർഷം പൂർത്തിയായെങ്കിലും പ്രധാനമന്ത്രി ഒരു പത്ര സമ്മേളനം പോലും വിളിച്ചു ചേർത്തിട്ടില്ലെന്ന് ഐസക് പറയുന്നു. അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്നവരോട് മിണ്ടാതിരിക്കാനാണ് പാർട്ടി അധ്യക്ഷൻ പറയുന്നതെന്നും അദ്ദേഹം. ഇതൊന്നും ഒരു മാധ്യമങ്ങളും ചോദ്യം ചെയ്യുന്നില്ലെന്നും ഐസക്. മുഖസ്തുതിയും പക്ഷപാതപരമായ റിപ്പോർട്ടിങും സ്വാഭാവികമായിരിക്കുകയാണെന്നും വേറിട്ട് നിൽക്കുന്നവരെ സിബിഐയും ഇൻകംടാക്സുമൊക്കെ തിരഞ്ഞു ചെല്ലുകയാണെന്നും അദ്ദേഹം പറയുന്നു.
സംഘപരിവാറിന് വിപുലമായ അജണ്ടയുണ്ടെന്നും അവ നടപ്പാക്കാൻ വിമർശനങ്ങളും ചെറുത്തു നിൽപ്പുകളുമില്ലാത്ത ഒരന്തരീക്ഷം അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഐസക് കുറിക്കുന്നു. വരാനിരിക്കുന്നത് അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിന്റെ കാലമാണെന്നും സംഘപരിവാറിന് വഴങ്ങാൻ തീരുമാനിച്ച മാധ്യമങ്ങൾക്ക് മാത്രമേ നിലനിൽപ്പുളളൂവെന്ന സ്ഥിതിയിലേക്ക് പോവുകയാണെന്നും ഐസക് പറയുന്നു.
-
'ഇത് ആനമഠയത്തരം, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് ധാരണയില്ല';തോമസ് ഐസക് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications