കാട്ടാനയെ വെല്ലുന്ന കാട്ടുപന്നി: ഇടുക്കിയിലെ ആദിവാസി മേഖലകള്‍ പ്രതിസന്ധിയില്‍
അടിമാലി: പലിശക്ക് കടം വാങ്ങിയും ഉണ്ടായിരുന്ന പൊന്നും പണ്ടവും പണയപ്പെടുത്തിയുമാണ് അടിമാലി കുതിയിളക്കുടി ആദിവാസിക്കുടിയിലെ ആറോളം കുടുംബങ്ങള്‍ ഏത്തവാഴക്കൃഷി ഇറക്കിയത്.പ്രതീക്ഷയോടെ വെള്ളവും വളവുമിട്ട് പരിപാലിച്ച് വരുന്നതിനിടയിലാണ് കട്ടുപന്നിയുടെ ആക്രമണം പ്രദേശത്ത് രൂക്ഷമായത്.നട്ടുപരിപാലിച്ച് വന്നിരു 3000 ത്തോളം ഏത്തവാഴകളില്‍ 1000 ത്തോളമെണ്ണം കാട്ടുപന്നികള്‍ കുത്തിമറിച്ചു.ഓരോ മാസത്തേയും വളവിടലിന് 7000 മുതല്‍ 8000 രൂപവരെ ചിലവാകുമെന്നും മൂന്നുമാസങ്ങള്ക്കൂടി കഴിഞ്ഞാല്‍ വിളവെടുക്കാനാകുമായിരന്നു ഏത്തവാഴകളാണ് കാട്ടുപന്നികള്‍ ഉഴുതുമറിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ പ്രദേശത്ത് കാട്ടുപന്നികള്‍ ഇറങ്ങിയിരുെന്നങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ വ്യാപകമായ ആക്രമണം നടത്തുന്നത്.ഇരുള് വീണ് കഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കാട്ടുപന്നികളെ ഭയ് പുറത്തിറങ്ങാറില്ല.രാത്രികാലത്ത് വീട്ടുമുറ്റങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടമാണെന്നും ചേമ്പും ചേനയും പോലും നട്ടു വളര്‍ത്തി ആഹാരം കണ്ടെത്താനാവാത്ത സാഹചര്യമാണെന്നും കുടിയിലെ ആദിവാസി സ്ത്രീകള്‍ പറഞ്ഞു.

കാട്ടുപന്നികള്‍ ഇറങ്ങിവരുന്ന വഴിയില്‍ കമ്പിനെറ്റ് സ്ഥാപിക്കുകയും കിടങ്ങുകള്‍ തീര്‍ക്കുകയും ചെയ്താല്‍ ആദിവാസി ഗ്രാമത്തിലെ കാട്ടുപന്നിയാക്രമണത്തെ പ്രതിരോധിക്കാനാകും.കഴിഞ്ഞ ഒരുമാസം കൊണ്ട് കാട്ടുപന്നികള്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതായും ആദിവാസികള്‍ പറയുന്നു.വട്ടിപ്പലിശക്കാരില്‍ നിന്നും സ്വകാര്യധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുും കടംവാങ്ങി കൃഷിയിറക്കിയിട്ടുള്ള ആദിവാസി കുടുംബങ്ങളും കാട്ടുപന്നിയാക്രമണം തുടര്‍ന്നാല്‍ കരകയറാനാകാത്ത കടക്കെണിയിലമരും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications