നേമത്ത് ശശി തരൂർ ഇറങ്ങണമെന്ന് ഒരു വിഭാഗം; രാജീവ് ചന്ദ്രശേഖറിന് ഒത്ത എതിരാളി, തലസ്ഥാനത്ത് സജീവം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മത്സര രംഗത്ത് ഇറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു എംപിയുടെ കൂടെ വിവരം പുറത്തുവരികയാണ്. മറ്റാരുമല്ല സാക്ഷാൽ ശശി തരൂരിന്റെ പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നു കേൾക്കുന്നത്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തരൂർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എന്ന മോഹം നേരത്തെ വച്ച് പുലർത്തുന്നുണ്ട്.
നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ആവശ്യം സജീവമാണ്. അതിന്റെ പ്രധാന കാരണം തരൂരിന് ജില്ലയിലുള്ള സ്വീകാര്യത തന്നെയാണ്. നേമം ഇടത് പക്ഷത്ത് നിന്ന് പിടിച്ചെടുക്കാനും ബിജെപി വെല്ലുവിളി മറികടക്കാനും തരൂർ തന്നെയാണ് യോഗ്യനെന്നാണ് വിലയിരുത്തൽ.

അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ബിജെപി വോട്ടുകൾ പോലും പിടിക്കാൻ ശശി തരൂരിന് കഴിയുമെന്നതാണ്. നിലകൊള്ളുന്നത് യുഡിഎഫിലും കോൺഗ്രസിനൊപ്പവും ആണെങ്കിലും ശശി തരൂർ പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിലൂടെ ബിജെപി അണികൾക്കും തരൂർ സ്വീകാര്യനാണ് എന്നാണ് വിലയിരുത്തൽ.
മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും നിർണായകമാണ് എന്നതിനാൽ തന്നെ നേമത്ത് നിലവിൽ തരൂരിനെക്കാൾ അനുയോജ്യനായ ഒരാൾ ഇല്ലെന്നും പൊതുവെ അഭിപ്രായം ഉയരുന്നുണ്ട്. മാത്രമല്ല എംപി എന്നതിൽ നിന്ന് മാറി കഴിഞ്ഞ കുറച്ച് കാലമായി തലസ്ഥാനത്ത് സജീവമാണ് ശശി തരൂർ. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തൽ.
മണ്ഡലത്തിൽ ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥി വന്നില്ലെങ്കിൽ ബിജെപി വിജയിക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തുണ്ട്. ഇതോടെയാണ് ശശി തരൂരിന്റെ പേരിന് പ്രാധാന്യമേറിയത്. ഇക്കുറി ലോക്സഭയിൽ ബിജെപി ഏറ്റവും പ്രതീക്ഷയോടെ കണ്ണുവച്ച മണ്ഡലത്തിൽ ചെറുതെങ്കിലും അവസാന നിമിഷം വിജയം പിടിച്ചെടുത്തത് ശശി തരൂരിന്റെ വ്യക്തി പ്രഭാവത്തിലാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
2016ല്‍ നേമത്ത് നേടിയ വിജയത്തോടെ കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി നേമം മണ്ഡലം തിരിച്ചുപിടിച്ചു. കെ മുരളീധരന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോൾ 36,524 വോട്ട് നേടിയതാണ് സിപിഎമ്മിന് ജയമൊരുക്കിയത്.
അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തില്‍ നിന്ന് 22,126 വോട്ടിന്റെ ലീഡും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആക്കെ 7913 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നു. ഈ കണക്കുകള്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖർ കൂടി ഇറങ്ങുന്നതോടെ ബിജെപി ക്യാമ്പ് തികഞ്ഞ പ്രതീക്ഷയിലാണ്.
അവിടെ ശശി തരൂർ മാത്രമാണ് മറുമരുന്ന് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. നിലവിൽ ഇടത് മുന്നണിയിൽ നിന്ന് ആരാവും മണ്ഡലത്തിൽ മത്സരിക്കുക എന്ന കാര്യത്തിൽ ധാരണ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ ഇവിടെ യുഡിഎഫിന് ഏറ്റവും നല്ല ഓപ്ഷനുകളിൽ ഒന്നാണ് ശശി തരൂർ.
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications