വയനാട് പുനരധിവാസം: മോദി എടുത്ത കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

പ്രധാനമന്ത്രി വയനാട്ടില്‍ എത്തിയപ്പോള്‍ സഹായിക്കുമെന്നാണ് ഉറപ്പുനല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. ഇരുസര്‍ക്കാരുകളും പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് സഹായം ചെയ്യുകയാണ് വേണ്ടത്. പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി തന്നെ ഡല്‍ഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.
ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ നടപടികള്‍ ഇഴയുന്നു. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റും, ഹാരിസന് മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്‍ക്ക് ഒരുപോലെ ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാവണം. ഇനിയും കണ്ടെത്താനുള്ള 47 പേര്‍ക്കായി തിരച്ചില്‍ നടത്തുകയോ അല്ലെങ്കില്‍ കുടുംബങ്ങള്‍ക്ക് മരണം സ്ഥിരീകരിച്ചത് സംബന്ധിച്ച രേഖ നല്‍കുകയോ ചെയ്യണം. ഈ വിധം 11 ആവശ്യങ്ങളാണ് ആക്ഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്.
ദുരന്ത ബാധിത മേഖലയായ 10, 11, 12 വാര്‍ഡുകളിലെ ആളുകളുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാനുള്ള നടപടികള്‍ വേഗത്തിലാക്കണം. അല്ലാത്തപക്ഷം ഒരാഴ്ച്ചയ്ക്കുള്ളില്‍ സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
131 പേര്‍ക്ക് ഇനിയും സഹായം കിട്ടിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കരുത്. ഒരു തുക പോലും കിട്ടാത്ത ആളുകള്‍ ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന് പല കാര്യങ്ങളും വീഴ്ച്ചയുണ്ടായി. ചൂരല്‍മല മേഖലയില്‍ ജീപ്പ് തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. അവരെ കല്‍പ്പറ്റ പോലും സ്ഥലത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. തോട്ടം തൊഴിലാളികള്‍ അടക്കമുള്ള അസംഘടിത മേഖല തൊഴിലാളികള്‍ക്കൊന്നും ഇപ്പോള്‍ ജോലിയില്ല. ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള വഴിയുണ്ടാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications