ഹാലോവീന്‍ മാസ്കും അണിഞ്ഞ് യുവതി ക്ലാസില്‍; അലറി കരഞ്ഞ് കുട്ടികള്‍, സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: യുഎസ്സില്‍ ഒരു യുവതിയുടെ തലതിരിഞ്ഞ പെരുമാറ്റത്തെ തുടര്‍ന്ന് കുടുങ്ങിയത് പിഞ്ച് കുഞ്ഞുങ്ങള്‍. സ്കൂളില്‍ കുട്ടികളെ ഭയപ്പെടുത്തുന്ന ഹാലോവീന്‍ മാസ്ക് അണിഞ്ഞ് ഇവര്‍ എത്തുന്നതും കുട്ടികള്‍ ഭയന്ന് വിറയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇവര്‍ക്കെതിരെ വ്യാപുകമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ തന്നെ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി തന്നെ പറയുന്നത്. എന്തായാലും ഇവര്‍ക്കെതിരെ നടപടിയും പിന്നാലെ വന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

മിസിസ്സിപ്പിയിലെ ഒരു ഡേ കെയറിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതി അടക്കം നാല് ജീവനക്കാരെ ലിറ്റില്‍ ബ്ലെസ്സിംഗ് ചൈല്‍ഡ് കെയറില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഹാലോവീന്‍ സിനിമകളിലെ പോലെ ഭയപ്പെടുത്തുന്ന മാസ്ക് അണിഞ്ഞാണ് യുവതി ക്ലാസ് മുറിയിലേക്ക് എത്തിയത്. കുട്ടികള്‍ ഭയന്ന് വിറയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇങ്ങനൊരു ശ്രമം നടത്തിയ യുവതി മാത്രമല്ല, അതിന് സൗകര്യമൊരുക്കിയവരും കുറ്റക്കാരാവുകയായിരുന്നു.

നേരത്തെ ഈ വിഷയത്തില്‍ മിസിസ്സിപ്പി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നടപടി നേരിട്ടതിന് പിന്നാലെ സീസീ എന്ന യുവതി വിശദീകരണവുമായി രംഗത്ത് വന്നു. താന്‍ കുട്ടികളെ പീഡിപ്പിക്കുന്നയാളല്ലെന്നും, ഇങ്ങനൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതയായതാണെന്നും യുവതി പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. മേശയോ പാത്രങ്ങളോ വൃത്തിയാക്കാത്തതിനാണ് കുട്ടികളെ ഭയപ്പെടുത്താനായി ഹാലോവീന്‍ വേഷമണിഞ്ഞ് ഇവര്‍ എത്തിയത്. കുട്ടികള്‍ ശരിക്കും പേടിച്ച് പോയി എന്ന് വീഡിയോയില്‍ വ്യക്തമാണ്.

ആരെയും വേദനിപ്പിക്കാനോ അതല്ലെങ്കില്‍ മോശം ഉദ്ദേശത്തിലോ ഉള്ള ഒരു കാര്യമായിരുന്നില്ല ചെയ്തത്. ഡേ കെയറിലെ അധ്യാപകര്‍ ഈ മാസ്കും ധരിച്ച് കുട്ടികളെ ഭയപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു. അവരുടെ ക്ലാസില്‍ ശ്രദ്ധിക്കുന്നതിനും, ക്ലീന്‍ ചെയ്യുന്നതിനുമൊക്കെയായിട്ടായിരുന്നു അവര്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞത്. അല്ലാതെ താനൊരു കുട്ടികളെ പീഡിപ്പിക്കുന്നയാളല്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ് നാല് വര്‍ഷമായി ഈ ഡേ കെയറിലാണ് അവര്‍ ജോലി ചെയ്യുന്നത്.

യുവതിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കുട്ടികളെ ക്ലാസിലേക്ക് പോയി ഞെട്ടിക്കാന്‍ വേണ്ടി പോയതല്ല. അങ്ങനൊരു പ്രതികരണം കുട്ടികളില്‍ നിന്ന് പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ആ റൂമില്‍ നിന്ന് ഞാന്‍ പോയ ശേഷം സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ല. ആ വസ്ത്രങ്ങള്‍ ഊരിവെച്ച് തിരിച്ചുവന്നിരുന്നു. താന്‍ ആ ഭീകര ജീവിയെ പിടിച്ചുവെന്നും, അത് തിരിച്ചുവരില്ലെന്നും ആ കുട്ടികളോടും പറഞ്ഞിരുന്നു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. ഈ കുട്ടികളെ എനിക്ക് വളരെ നാളായിട്ട് അറിയാമെന്നും യുവതി പറഞ്ഞു.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
ആ മുഖംമൂടി താന്‍ സഹപ്രവര്‍ത്തകനെ ഭയപ്പെടുത്താന്‍ വേണ്ടി വാങ്ങിയതാണ്. എന്നാല്‍ അത് എന്റെ ജോലി തന്നെ ഇല്ലാതാക്കിയെന്നും ഇവര്‍ പറഞ്ഞു. അവിടെയുള്ള ക്രിസ്മസ് കുറ്റിച്ചെടിക്ക് പിന്നിലായിട്ടാണ് ഇവര്‍ ഒളിച്ചിരുന്നത്. തുടര്‍ന്നാണ് മുഖംമൂടി ധരിച്ചെത്തി. ഇതൊരു തമാശയായിട്ടാണ് കണ്ടത്. സിനിമകളിലെ ഹാലോവീന്‍ രൂപത്തെ കണ്ടത് പോലെയായിരുന്നു കുട്ടികളുടെ പ്രതികരണമെന്നും വീഡിയോയില്‍ നിന്ന് മനസ്സിലാവും. അതേസമയം ഇവരുടെ ക്ഷമാപണം ഇതിനോടകം വൈറലായിട്ടുണ്ട്. ചില രക്ഷിതാക്കള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications