കോടമഞ്ഞു പുതച്ച് പൊൻമുടി:പഴയപ്രതാപത്തിലേക്ക് മടങ്ങി വരാൻ കോവളം; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. ഓണം, ദീപാവലി, മുഹറം തുടങ്ങിയ ആഘോഷ ദിവസങ്ങൾ ലക്ഷ്യമിട്ടാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നത്. ബീച്ചുകൾ അടക്കമുള്ള തുറസായ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൊലീസിൻ്റെ എയഡ്പോസ്റ്റിൻ്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മതിയായ വാക്സിൻ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമാണ് പ്രവേശനാനുമതി. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ടൂറിസം മേഖല ഉണർവിൻ്റെ പാതയിലേക്ക് തിരികെ മടങ്ങുകയാണ്.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

ആഘോഷവേളകളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടിയും കോവളവും കഴിഞ്ഞ ആറ് മാസത്തിന് ശേഷം തുറന്നു. കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ ശനിയാഴ്ച മുതൽ സർക്കാർ അനുമതി നൽകിയിരുന്നു. പൊന്മുടിയിലും വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി.

ദീർഘ നാളുകൾക്ക് ശേഷം പൊന്മുടി തുറന്നപ്പോൾ അത് തലസ്ഥാനവാസികൾക്കും ഉല്ലാസം പകർന്നു. കോടമഞ്ഞിൻ്റെയും മലമടക്കുകളുടെയും സൗന്ദര്യവും തണ്ണുപ്പൻ നിമിഷങ്ങളുമെല്ലാം ആവുവോളം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് പൊന്മുടിയിലേക്ക് എത്തുന്നത്.

യാത്രയിലുടനീളം ചെറിയ ചാറ്റൽ മഴയുള്ളതും കല്ലാറിലും മീൻമുട്ടിയിലുമെല്ലാം നല്ല തണുപ്പുള്ള കാലാവസ്ഥയുള്ളതും സഞ്ചാരികളെ കുന്നിൻമലയിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. എന്നാൽ, പൊന്മുടിയിലേക്കുള്ള ഹെയർപിന്നുകളിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചിലയിടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. ഇത് അധികൃതർ ഇനിയും ശരിയായ രീതിയിൽ സഞ്ചാരയോഗ്യമാക്കിയിട്ടില്ല.

അതേസമയം, രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിനേഷനെങ്കിലും എടുത്തവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ,അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കൊവിഡ് സ്ഥീരികരിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ഡോസ് വാക്സീനെങ്കിലുമെടുത്ത കുടുംബങ്ങൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കോവളം കടപ്പുറത്ത് പൊലീസ് സ്ഥാപിച്ച 3 ചെക് പോസ്റ്റുകളിലൂടെയാണ് സഞ്ചാരികളെ ബീച്ചിൽ പ്രവേശിപ്പിക്കുന്നത്. ബീച്ച് പോലുള്ള തുറസ്സായ ടൂറിസം കേന്ദ്രങ്ങൾ തിങ്കൾ മുതൽ ശനി വരെ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആറു മാസത്തെ ഇടവേളക്ക് ശേഷം തുറന്ന കോവളം പഴയകാല പ്രതാപത്തിലേക്ക് പതിയെ മടങ്ങി വരികയാണ്. മഴ മാറി അനുകൂല കാലാവസ്ഥ വരുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് ടൂറിസം വകുപ്പും ഹോട്ടലുടമകളുമെല്ലാം പ്രതീക്ഷിക്കുന്നത്.

എന്നാൽ, കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച പ്രശ്നങ്ങളും പുതിയ പരിഷ്കാരങ്ങളുമാണ് കൂടുതൽ കച്ചവടസ്ഥാപനങ്ങൾ തുറക്കുന്നതിന് വ്യാപാരികൾക്ക് തടസ്സമാകുന്നത്. കോവളം ബീച്ചിലെ ഏതാനും ചില ഹോട്ടലുകളും റസ്സ്റ്റോറൻ്റുളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ഓണക്കാലം കൂടി വരുന്ന പശ്ചാത്തലത്തിൽ പൊലീസും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. കൊവിഡ് രോഗവ്യാപനം പൂർണമായും അവസാനിക്കാത്ത പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഒരു ഘട്ടത്തിൽ പോലും വിട്ടുവീഴ്ച വരുത്താൻ പാടില്ലെന്ന കർശന നിർദ്ദേശമാണ് സർക്കാരും നൽകുന്നത്.
Recommended Video
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications