വികെഎന്‍: മണ്മറഞ്ഞ നര്‍മ്മം
മലയാളഭാഷയെ തന്റെ അസാധാരണ നര്‍മ്മത്തിലൂടെ ശീര്‍ഷാസനം ചെയ്യിച്ച സാഹിത്യകാരനായിരുന്നു വികെഎന്‍. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വഴങ്ങാത്ത, അത്യപൂര്‍വ ശൈലിയിലായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്. അല്പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങി.
കമ്മ്യൂണിസത്തെയും കോണ്‍ഗ്രസ് മൂല്യച്യുതിയെയും അദ്ദേഹം മൂര്‍ച്ചയേറിയ ശൈലിയില്‍ വിമര്‍ശിച്ചു.
കുഞ്ചന്‍നമ്പ്യാരുടെ ജന്മനാടായ കിള്ളിക്കുറിശിമംഗലത്തിന്റെ സമീപം തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനായിരുന്നു വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍നായര്‍ ജനിച്ചത്. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ 59 വരെ മലബാര്‍ ദേവസ്വം വകുപ്പില്‍ ഗുമസ്തനായി ജോലിചെയ്തു. ആദ്യം പാലക്കാട്ടും പിന്നെ കോയമ്പത്തൂരും ജോലി ചെയ്തു.
ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച ദി ട്വിന്‍ ഗോഡ് അറൈവ്സ് എന്ന ലേഖനം ദേവസ്വം കമ്മീഷണറെക്കുറിച്ചാണെന്ന പരാതി മൂലമാണ് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റപ്പെട്ടത്. കോട്ടയ്ക്കലിന് സമീപം പുളിക്കലില്‍ അമ്പലത്തിന്റെ മാനേജരായി നിയമിക്കപ്പെട്ടുവെങ്കിലും അമ്പലം കിരിങ്ങാട്ടുമന ട്രസ്റിന് സര്‍ക്കാര്‍ കൈമാറിയതിനെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് ദില്ലിയിലേക്ക് താമസം മാറ്റി. പത്രപ്രവര്‍ത്തനത്തോടൊപ്പം ശങ്കേഴ്സ് വീക്ക്ലിയില് എഴുതാന്‍ തുടങ്ങി. യുഎന്‍ഐയിലും ആകാശവാണിയിലും സേവനമനുഷ്ഠിച്ചു. ഒ.വി. വിജയനും കാക്കനാടനും മുകുന്ദനുമായിരുന്നു സുഹൃത്തുക്കള്‍. ബുഷ് ഷര്‍ട്ട് എന്ന ലേഖനം ആദ്യം പ്രസിദ്ധീകരിച്ചു. വിവാഹപ്പിറ്റേന്ന് എന്ന കഥയാണ് ആദ്യം അച്ചടിച്ചത്.
തിരുവില്വാമലയില്‍ തിരിച്ചെത്തിയ വികെഎന്‍ തന്റെ സ്വന്തമായ ഒരു ലോകം സൃഷ്ടിച്ചു.
അസുരവാണി, മഞ്ചല്, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്, കുടിനീര്, നാണ്വാര്, അധികാരം, അനന്തരം എന്നിവയാണ് നോവലുകള്‍.
അമ്മൂമ്മക്കഥ (നോവലൈറ്റ്), മന്ദഹാസം, പയ്യന്, ക്ലിയോപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര് ചാത്തുവിന്റെ റൂളിംഗ്, വികെഎന്‍ കഥകള്‍, പയ്യന് കഥകള്‍, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്, ഒരാഴ്ച പയ്യന്റെ ഡയറി (കഥകള്‍) അയ്യായിരവും കോപ്പും (നര്‍മ്മ ലേഖനം) എന്നിവയാണ് പ്രധാനകൃതികള്‍.
ആരോഹണത്തിന് കേരളസാഹിത്യഅക്കാദമി അവാര്‍ഡ്(1960), പയ്യന് കഥകള്‍ക്ക് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1982) എന്നിവ ലഭിച്ചു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, പ്രൊഫ. എം.പി. പോള്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍ എന്നിവ ലഭിച്ചു. ദേവതിയമ്മ ഭാര്യ. മക്കള്‍: ബാലചന്ദ്രന്, രഞ്ജന.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications