കേരളത്തിന്റെ സ്വന്തം വിമാനത്തിന് പച്ചക്കൊടി; പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതിയ്ക്കുള്ള എന്‍ഒസി നല്കി. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പാണ് എന്‍ഒസി ലഭിച്ച വിമാനക്കമ്പനികളില്‍ ഒന്ന്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത് എന്നതില്‍ സംശയമില്ല. ഈ ആഴ്ച സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രാദേശിക വിമാനക്കമ്പനിയായ അല്‍ഹിന്ദ് എയറിനും ഫ്ലൈഎക്സ്പ്രസിനും 'നോ-ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്' നല്‍കിയതായി മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ആഭ്യന്തര വിപണിയില്‍ കൂടുതല്‍ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം, ജീവനക്കാരുടെ മോശം ആസൂത്രണം കാരണം ഏകദേശം 4,500 വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ ഇന്‍ഡിഗോയുടെ ആധിപത്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ എടുത്തുകാണിക്കപ്പെട്ടു. തല്‍ഫലമായി, ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. ഇതോടെയാണ് കൂടുതല്‍ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇന്‍ഡിഗോയ്ക്ക് ഏകദേശം 65 ശതമാനം വിപണി വിഹിതമുണ്ട്, എതിരാളികളായ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഏകദേശം 27 ശതമാനം വിപണി വിഹിതമുണ്ട്. ബാക്കിയുള്ളവ ചെറിയ വിമാനക്കമ്പനികളാണ് വഹിക്കുന്നത്. അല്‍ഹിന്ദ് വെബ്സൈറ്റ് പ്രകാരം, എടിആര്‍ ടര്‍ബോപ്രോപ്പ് വിമാനങ്ങളുടെ ഒരു കൂട്ടം ഉപയോഗിച്ച് ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിലാണ് അവര്‍. ഫ്ലൈഎക്സ്പ്രസിന്റെ വെബ്സൈറ്റിലെ ഒരു ബാനറില്‍ 'ഉടന്‍ വരുന്നു' എന്നും എഴുതിയിരുന്നു. 2020 മുതല്‍ ആറ് എയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ ചില പ്രാദേശിക വിമാനക്കമ്പനികളും ഉള്‍പ്പെടുന്നുവെന്ന് ജൂലൈയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് എടിആര്‍ വിമാനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. കൂടുതല്‍ വിമാനങ്ങളെത്തുന്നതോടെ വിദേശ സര്‍വീസുകള്‍ ആരംഭിക്കും. അല്‍ഹിന്ദിന്റെ പ്രതിനിധികളുമായി വ്യോമയാനമന്ത്രി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ട്രാവല്‍, ടൂറിസം രംഗത്തെ പ്രമുഖരായ അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതിയുള്ളതാണ് വിമാനക്കമ്പനി. സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന സെക്ടര്‍, ഏതു വിമാനമാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ മന്ത്രാലയം കമ്പനികളോട് ചോദിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ കേരള സെക്ടറിലും പതിയ ഗള്‍ഫ് മേഖലയിലേക്കും സര്‍വീസ് തുടങ്ങുക എന്നതാണ് അല്‍ഹിന്ദ് ലക്ഷ്യമിടുന്നത്. കൊച്ചി ആസ്ഥാനമായ അല്‍ഹിന്ദ് എയര്‍ലൈന്‍സിന് 2024 ല്‍ തന്നെ എന്‍ഒസി ലഭിച്ചിരുന്നെങ്കിലും പറക്കല്‍ അനുമതിക്ക് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി മാത്രം ലഭിച്ചാല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ കഴിയില്ല.
അതിന് ഡയറക്ടര്‍ ഓഫ് ജനറല്‍ ഏവിയേഷന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റും വേണം. മാത്രമല്ല സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടെന്ന് കാണിക്കണം. അതേസമയം മുന്‍പ് എന്‍ഒസി ലഭിച്ച ഉത്തര്‍പ്രദേശ് കേന്ദ്രമായ 'ശംഖ് എയര്‍' അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചേക്കും. നിലവില്‍ ചെറുതും വലുതുമായ 9 ആഭ്യന്തരവിമാനക്കമ്പനികളാണ് രാജ്യത്തുള്ളത്
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications