യുഎഇ മാത്രമല്ല, ഖത്തറും ഇന്ത്യയും ഞെരുങ്ങും; ഇറാന്റെ നീക്കം വെല്ലുവിളി, 36020 കോടി നഷ്ടമാകുമോ?
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന് തിരിച്ചടിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കാന്‍ പോകുന്നത്. പ്രധാനമായും ഇന്ത്യയുടെ വ്യാപാരം തകിടം മറിയുമെന്നതാണ് എടുത്തു പറയേണ്ടത്.
ഇറാന് മൂന്ന് പ്രധാന നീക്കങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ആദ്യത്തെ രണ്ടെണ്ണം നടത്തി കഴിഞ്ഞു. ഇസ്രായേലില്‍ ആക്രമണം നടത്തുക, പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നീ തിരിച്ചടികളാണ് ഇറാന് നടത്തിയത്. മൂന്നാമത്തേത് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുക എന്നതാണ്. ഇത് ഇറാന് ചെയ്താല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വെട്ടിലാകും.

ലോകത്തെ പ്രധാന ചരക്കു കടത്ത് പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഗള്‍ഫ് മേഖലയില്‍ നിന്ന് പേര്‍ഷ്യന്‍ കടല്‍ വഴി 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്കിലൂടെ ഒമാന്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചാണ് അറബി കടലിലേക്ക് ചരക്കു കപ്പലുകള്‍ വരുന്നത്. ശേഷമാണ് ചൈന, ഇന്ത്യ, പാകിസ്താന് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തുക. ഇറാന് ഹോര്‍മുസ് അടച്ചാല്‍ ചരക്കുകള്‍ എത്തില്ല.
മാത്രമല്ല, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ 13 ശതമാനം ഹോര്‍മുസിലൂടെയാണ്. ഇന്ത്യയുടെ ഇത്രയും കയറ്റുമതി വെല്ലുവിളിയാകും. ഗള്‍ഫിലെ രാജ്യങ്ങള്‍, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ചരക്കുകപ്പല്‍ പോകുന്നത് ഹോര്‍മുസിലൂടെയാണ്. മാത്രമല്ല, പശ്ചിമേഷ്യ വഴി യൂറോപ്പിലേക്കും ചരക്കുകള്‍ പോകുന്നുണ്ട്. 36020 കോടി ഡോളറിന്റെ ചരക്കുകളാണ് ഇന്ത്യ ഇതിലൂടെ കയറ്റുമതി ചെയ്യുന്നത്. ഇത് തടയപ്പെട്ടാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകും.
യുഎഇയിലേക്കാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി
ഹോര്‍മുസ് വഴി യുഎഇയിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ അയക്കുന്നത്. 28.5 ബില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് യുഎഇയിലേക്ക് പോകുന്നത്. സൗദിയിലേക്ക് 11.7 ബില്യണ്‍ ഡോളര്‍, ഇറാഖിലേക്ക് 2.8 ബില്യണ്‍, കുവൈത്തിലേക്ക് 2.1 ബില്യണ്‍, ഖത്തറിലേക്ക് 1.7 ബില്യണ്‍, ഇറാനിലേക്ക് 1.25 ബില്യണ്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ എണ്ണ ഇതര ചരക്കു കയറ്റുമതി. ഇതെല്ലാം തടസപ്പെടും.
സ്വര്‍ണം, ഭക്ഷ്യവസ്തുക്കള്‍, രാസ വളങ്ങള്‍, എഞ്ചിനിയറിങ് ചരക്കുകള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കും. ഇന്ത്യന്‍ പ്രവാസികളുടെ യാത്രയും ജീവിതവും ആണ് മറ്റൊരു പ്രധാന വെല്ലുവിളി. ജിസിസിയിലെ മിക്ക രാജ്യങ്ങളും വ്യോമപാത അടച്ചു. ഇനി പ്രവാസികള്‍ക്ക് യാത്ര സാധ്യമല്ല. യുദ്ധം അവസാനിക്കാതെ ഒരു വിമാനവും സര്‍വീസ് നടത്തില്ല. മാത്രമല്ല, യുഎഇയിലും ഇറാഖിലും മരണവും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റമാകും ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി. നിലവില്‍ 72 ഡോളറാണ് ബാരല്‍ വില. ഇത് 95 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇവയ്ക്ക് വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരും. ജനജീവിതം പ്രതിസന്ധിയിലാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ അയക്കാന്‍ പറ്റാതെയാകും. ഇത് ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെയും സാമ്പത്തികമായി ഞെരുക്കും.
-
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത












Click it and Unblock the Notifications