ന്യൂനപക്ഷം: ആന്റണിയുടെ മറുപടി
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള തന്റെ വിവാദപ്രസ്താവനയ്ക്ക് കാരണം മാറാട് പ്രശ്നവും സ്വാശ്രയകോളെജ് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരായി എടുത്ത നിലപാടുകളുമാണെന്ന് മുഖ്യമന്ത്രി ആന്റണി. തന്റെ വിവാദപ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ കോണ്‍ഗ്രസ് എക്കാലവും മുന്നിലാണെങ്കിലും ഭൂരിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും സംരക്ഷിയ്ക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ പലതും നേടുന്നുവെന്ന തന്റെ പരാമര്‍ശം മാറാടും സ്വാശ്രയകോളെജ് അധികൃതരുടെ കടുംപിടുത്തവും മനസ്സില്‍ വച്ചായിരുന്നു.- ആന്റണി പറഞ്ഞു.
എനിക്ക് ഒരു സമുദായത്തോടും കൂറില്ല. ഒരു സമുദായത്തോടും വിരോധവുമില്ല. എല്ലാ സമുദായങ്ങളെയും സമഭാവനയോടെ കാണുന്നു. എല്ലാ സമുദായനേതാക്കളുമായും സൗഹാര്‍ദ്ദത്തിലാണ് ഞാന്‍. ഇതിനെ പലരും വിമര്‍ശിക്കാറുണ്ട്.- അദ്ദേഹം പറഞ്ഞു.
ഞാന്‍ സമന്വയത്തിന്റെ ആളാണ്. ആരോടും ഏറ്റുമുട്ടലിനില്ല. എന്നാല്‍ എനിയ്ക്കും ജനങ്ങള്‍ക്കും പ്രയാസം തോന്നിയ ചില സമീപകാല സംഭവങ്ങളുണ്ട്. ഈ പ്രസ്താവനയിലൂടെ ഞാന്‍ എന്റെ മനസ്സിന്റെ വേദന വെളിപ്പെടുത്തിയെന്നേയുള്ളൂ. - ആന്റണി അഭിപ്രായപ്പെട്ടു.
മാറാട്ട് ഇതുവരെ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ പോലും ആയില്ല. ചര്‍ച്ചയ്ക്ക് വരണമെങ്കില്‍ പോലും ഉപാധി വയ്ക്കുന്നുണ്ട് ചിലര്‍. ചര്‍ച്ച നടക്കാത്തതുമൂലം പുനരധിവാസം നീളുമ്പോള്‍ ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്ന് മറ്റൊരു കൂട്ടര്. സംഘര്‍ഷം ലഘൂകരിയ്ക്കാന്‍ അതിന് പിന്തുണ കിട്ടേണ്ടിടത്ത് നിന്നും അത് കിട്ടുന്നില്ല. - ആന്റണ ിവിശദീകരിച്ചു.
മെറിറ്റ് സീറ്റും ഫീസും നിശ്ചയിക്കുന്നതില്‍ രണ്ട് സ്വാശ്രയകോളെജുകള്‍ കാട്ടുന്ന പിടിവാശി മൂലം സര്‍ക്കാരും പൊലീസും സമരക്കാരെ നേരിടേണ്ടിവരുന്നു. ഈ രണ്ട് കാര്യങ്ങളും മനസ്സില്‍വച്ചാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. അല്ലാതെ വിദേശത്ത് ജോലിചെയ്യുന്ന മലയാളികളെ വിഷമിപ്പിക്കാന്‍ ഒരു തരത്തിലും ഉദ്ദേശിച്ചില്ലെന്നും ആന്റണി പറയുന്നു.
വിദേശത്തുപോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നവരെ ഉദ്ദേശിച്ചല്ല പരാമര്‍ശം. സമൂഹത്തില്‍ ചില അസന്തുലിതാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭൂരിപക്ഷസമുദായത്തെ പ്രീണിപ്പിക്കാനും ഉദ്ദേശിച്ചില്ല. വിദേശ മലയാളികളുടെ സംഭാവന കേരളത്തിന് വലുതാണ്. - ആന്റണി ചൂണ്ടിക്കാട്ടി.
തന്റെ പരാമര്‍ശത്തിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കിയതില്‍ തെറ്റില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനോടും പ്രതികരിയ്ക്കുന്നില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ആദ്യം അപൂര്‍ണ്ണമായാണ് പത്രങ്ങളില്‍ വന്നത്. പിന്നീട് ചില പത്രങ്ങള്‍ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം കൊടുത്തപ്പോള്‍ തന്നെ തെറ്റിദ്ധാരണകള്‍ നീങ്ങി.- ആന്റണി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications