ഓണ്‍ലൈന്‍ തലാഖ് പൊലീസിന് തലവേദനയാകുന്നു

എസ്എംഎസ് തലാഖുകള്‍ കുറേനാളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇപ്പോള്‍ വീഡിയോ ചാറ്റ് സംവിധാനമായ സ്കൈപ്പിലൂടെയും തലാഖ് ചൊല്ലുന്ന പതിവ് തുടങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെ ഒരു സ്ത്രീ വിദേശത്ത് എന്‍ജിനീയറായ ഭര്‍ത്താവ് സ്കൈപ്പ് ചാറ്റിനിടെ തലാഖ് ചൊല്ലിയെന്നും നാട്ടില്‍വച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും കാണിച്ച് പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. പരാതിപ്രകാരം വിദേശത്തുള്ള ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫോണിലൂടെയും എസ്എംഎസ് വഴിയുമെല്ലാമുള്ള തലാഖുകള്‍ക്ക് പലപ്പോഴും മതപരമായി അംഗീകാരം ലഭിയ്ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പ്രശ്നത്തിലാകുന്നത് സ്ത്രീകളാണ്. ഹൈദരബാദില്‍ നിന്നും പ്രതിവര്‍ഷം ആയിരക്കണക്കിനാളുകളാണ് ജീവിതമാര്‍ഗ്ഗം തേടി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കും കുടിയേറുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചനം എന്ന വഴി തീരുമാനിച്ചുകഴിഞ്ഞാല്‍പ്പിന്നെ വിദേശത്തുള്ള പുരുഷന്മാര് ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി രേഖകള്‍ സഹിതം നാട്ടിലെത്തുക പതിവുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഇത്തരത്തിലുള്ള വരവുകള്‍ ഇല്ലാതാവുകയും എസ്എംഎസ് ആയോ ഫോണ്‍ സംസാരത്തിനിടയിലോ, ഇമെയിലുകളായോ മറ്റോ തലാഖ് ചൊല്ലുകയാണ് ചെയ്യുന്നത്.
ശരീയത്ത് നിയമപ്രകാരം ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ എസ്എംഎസിലൂടെയോ ഒക്കെ ചൊല്ലുന്ന തലാഖിന് അംഗീകാരമുണ്ട്, ഇതോടെ വിവാഹബന്ധം വേര്പെടുത്തുവെന്നുതന്നെയാണ് കണക്കാക്കുന്നതെന്ന് മുസ്ലീം നിയമവിദഗ്ധര്‍ പറയുന്നു. ശരീയത്ത് പ്രകാരം മൂന്ന് സമയങ്ങളിലായി മൂന്ന് വട്ടമാണ് തലാഖ് ചൊല്ലേണ്ടത്. എന്നാല്‍ ഇപ്പോള്‍ പലരും ഒറ്റയടിയ്ക്ക് മൂന്ന് വട്ടം തലാഖ് ചൊല്ലുന്നത് പതിവാക്കിയിട്ടുണ്ട്, പല ഖാസിമാരും ഇതിന് സാധുത നല്‍കുന്നുമുണ്ട്. പക്ഷേ ഇത് ശരിയ്ക്കും ശരീയത് നിയമത്തിന് എതിരാണ്- അഡ്വക്കേറ്റ് മൊഹമ്മദ് മുനീറുദ്ദീന്‍ പറയുന്നു.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ തലാഖ് ചൊല്ലുമ്പോള്‍ സാക്ഷിയുടെ സാന്നിധ്യത്തിലായിരിക്കണമെന്നും സ്ത്രീയ്ക്ക് മഹര്‍ തിരിച്ച് നല്‍കുന്നതോടെ ഇതിന് സാധുതകൈവരുന്നു. ഇതുകഴിഞ്ഞും സ്ത്രീകള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഭര്‍ത്താവില്‍ നിന്നും പീഡനങ്ങളോ മറ്റോ ഏല്ക്കുന്ന സ്ത്രീകളാണെങ്കില്‍ ഇതിനെതിരെ പരാതിപ്പെടാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
പലപ്പോഴും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും തലാഖ് ചൊല്ലുന്ന പുരുഷന്മാര് ശരീയത് നിയമം പാലിയ്ക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങളില്‍ പരാതികളുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് പൊലീസിനെ സമീപിയ്ക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഹൈദരബാദിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോള്‍ ഇത്തരം ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സൗത്ത് സോണ്‍ പൊലീസ് ഇത്തരം കേസുകളില്‍ 20 പ്രവാസികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ്.
വര്‍ധിച്ചുവരുന്ന ഇത്തരം പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വിവാഹം, തലാഖ് എന്നീ കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര പ്രദേശിലെ വഖഫ് ബോര്‍ഡിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications