ഹോട്ടല്‍ ഭക്ഷണം പൊള്ളില്ല: നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, ആറ് ശതമാനം കുറവ്!!
ഹോട്ടല്‍ ഭക്ഷണത്തിന് ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി 12 ശതമാനമാക്കിയാണ് കുറയ്ക്കുക
ദില്ലി: ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജിഎസ്ടി വെട്ടിക്കുറയ്ക്കാനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍. റസ്റ്റോറന്റുകള്‍ ഈടാക്കിയിരുന്ന 18 ശതമാനം ജിഎസ്ടി 12 ശതമാനമാക്കിയാണ് കുറയ്ക്കുക. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് പിന്‍വലിക്കും. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘമാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ പിഴിയുന്നുവെന്ന പരാതിയില്‍ ചര്‍ച്ച നടത്തി ഇക്കാര്യം തീരുമാനിച്ചത്. ഇന്‍പുട്ട് ടാക്സിന്റെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന കൊള്ളയ്ക്കാണ് ഇതോടെ അന്ത്യമാകുക.
നോണ്‍ എസി റസ്റ്റോറന്റുകളില്‍ 12 ശതമാനവും എസി റസ്റ്റോറന്റുകളില്‍ 18 ശതമാനവുമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇന്‍പുട്ട് ടാക്സിന്റെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന കൊള്ളയ്ക്കാണ് ഇതോടെ അന്ത്യമാകുക. എസി- നോണ്‍ എസി റസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന പാഴ്സലായി വാങ്ങുന്നതോ എസി മുറിയില്‍ ഇരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ആഗസ്റ്റ് 13നാണ് തീരുമാനമായത്.

18 ശതമാനം നികുതി
എസി- നോണ്‍ എസി റസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന പാഴ്സലായി വാങ്ങുന്നതോ എസി മുറിയില്‍ ഇരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ആഗസ്റ്റ് 13നാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കവേ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എസി ഹോട്ടലിലെ നോണ്‍ എസി മുറികളിലും ഇതേ തുക തന്നെയായിരിക്കും ജിഎസ്ടിയിനത്തില്‍ ഈടാക്കുക.

ജിഎസ്ടി പ്രാബല്യത്തില്‍
ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയ്ക്ക് കീഴില്‍ രാജ്യത്ത് 12 ശതമാനമാണ് തീരുവ ഇനത്തില്‍ എസി- നോണ്‍ എസി ഹോട്ടല്‍ ബില്ലുകളില്‍ ഈടാക്കിയിരുന്നത്. ബാര്‍ ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ 18 ശതമാനവും സ്റ്റാര്‍ ഹോട്ടലുകളില്‍ 28 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഹോട്ടലിലും റസ്റ്റോറന്റിലും ഭക്ഷണവും മദ്യവും വിളമ്പുന്നതിന് 18 ശതമാനം നികുതി ഈടാക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് വ്യക്തമാക്കിയത്.

പാഴ്സല്‍ ഭക്ഷണത്തിനും നികുതി
ഹോട്ടലിന്റെ ഏതെങ്കിലും ഭാഗത്ത് എസി സൗകര്യമുണ്ടെങ്കില്‍ 18 ശതമാനം തന്നെ നികുതിയിനത്തില്‍ ഈടാക്കാമെന്നും സിബിഇസി ചൂണ്ടിക്കാണിക്കുന്നു. ഇതേ തുക തന്നെ പാഴ്സലായി നല്കുന്ന ഭക്ഷണത്തിനും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാമെന്നും സിബിഇസി പറയുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് കൂടുതല്‍ നികുതി ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഹോട്ടല്‍ ബില്ലുകളിലെ ജിഎസ്ടി ഏകീകരിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

അധിക ചാര്‍ജ്
അധിക ചാര്‍ജ് ഹോട്ടലുകള്‍ക്ക് പണികൊടുക്കാന്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നീക്കം നടത്തിയിരുന്നു. ഹോട്ടലുകള്‍ ഭക്ഷണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വിഷയം പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടാണ് ഉപഭോക്തൃ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടേയും നികുതി ബാധ്യത പരിശോധിക്കുമ്പോഴായിരുന്നു മന്ത്രാലയം ഇക്കാര്യം മുന്നോട്ടുവച്ചത്. നിരവധി ഭക്ഷ്യപദാര്ത്ഥങ്ങള്ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രാലയത്തിന്റെ നീക്കം.. ഹോട്ടലുകള്‍ ഭക്ഷണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വിഷയം പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടാണ് ഉപഭോക്തൃ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടേയും നികുതി ബാധ്യത പരിശോധിക്കുമ്പോഴായിരുന്നു മന്ത്രാലയം ഇക്കാര്യം മുന്നോട്ടുവച്ചത്. നിരവധി ഭക്ഷ്യപദാര്ത്ഥങ്ങള്ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രാലയത്തിന്റെ നീക്കം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications