മെഡിക്കല്‍ ക്യാംപില്‍ തിമിര ശസ്ത്രക്രിയ, 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു
ഹരിയാന: തിമിര ശസ്ത്രക്രിയ്യ നടത്തിയ 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഹരിയാനയിലെ അമ്പല ജില്ലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായരായ 16 പേരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് വിധേയവരാക്കിയവര്ക്ക് കണ്ണില്‍ അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ചാണ്ഡിഡിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കാഴ്ച നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. നവംബര്‍ 24 ന് അമ്പല ജില്ലയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപിലാണ് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. അമ്പല ചാരിറ്റബിള്‍ സൊസൈറ്റിയായ സാര്‍വ് കല്ല്യാണ്‍ സേവാര്ത്ത സമിതിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാഴ്ച നഷ്ടപ്പെട്ടു
വാര്‍ദ്ധക്യത്തില്‍ കണ്ണിലെ തിമിരം മാറ്റാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ശസ്്ത്രക്രിയയ്ക്കും ശേഷം 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടതായാണ് അറിഞ്ഞത്. കണ്ണിലെ അണുബാധയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണം.

കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടോ?
ശസ്ത്രക്രിയ നടത്തിയ 16 പേരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ചാണ്ഡിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കാഴ്ച നഷ്ടപ്പെടാനുള്ള കാരണം
അണുബാധയാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. സര്‍ജിക്കല്‍ ഉപകരണം അണുവിമുക്തമാക്കാത്തതാണ് അണുബാധയുണ്ടായതെന്ന് കരുതപ്പെടുന്നു.

ക്യാംപ് സംഘടിപ്പിച്ചചത്
ഹരിയാനയിലെ അമ്പല ജില്ലയിലെ ചാരിറ്റബിള്‍ സൊസൈറ്റിയായ സാര്‍വ് കല്ല്യാണ്‍ സേവാര്ത്ത സമിതിയാണ് ക്യംപ് സംഘടിപ്പിച്ചത്. സൗജന്യമെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ ക്യാംപിന് അനുമതി ഉണ്ടായിരുന്നോ ?
ജില്ലഭരണാധികാരിയുടെയും ജില്ലാ ആശുപത്രിയുടെയും അനുമതിയില്ലാതെയാണ് സമിതി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും സമര്‍പ്പിച്ചിട്ടില്ലായെന്ന് ഭരണാധികാരി പറയുന്നു.

ക്യാംപ് നടത്തുന്നതിനുള്ള അപേക്ഷ നിഷേധിച്ചു
ക്യാംപ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് സൂചനയും തന്നിട്ടില്ല. 2013 ക്യംപ് സംഘടിപ്പിക്കാന്‍ വേണ്ടി അപേക്ഷിച്ചെങ്കിലും ഇത് നിഷേധിച്ചിരുന്നു. സംഘടിപ്പിക്കുമ്പോള്‍ തന്നെ ആശുപത്രി പരിശോധനയെ കുറിച്ചും ഡോക്ടര്‍മാരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ തരണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്പല സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ.വിനോദ് കുമാര്‍ ഗുപ്ത പറഞ്ഞു.

പരിശോധനയ്ക്കെത്തിയത്
അനുവാദമില്ലാതെയാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍ ഇവിടെ അന്വേഷണത്തിന് എത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ നേരിട്ട് ഉത്തരവ്
ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്യാംപ് സംഘടിപ്പിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications