Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇനി കുഴിച്ചെടുക്കാനും ഇല്ലേ? ഇതുവരെ ഖനനം ചെയ്തത് ഇത്ര ടൺ..ഭൂമിയിൽ ഇനി ശേഷിക്കുന്നത് ഇത്ര

കാലങ്ങൾ മാറിയാലും സംസ്കാരങ്ങളും ഭൂഖണ്ഡങ്ങളും വ്യത്യസ്തമായാലും സ്വർണത്തോടുള്ള മനുഷ്യന്റെ ഭ്രമം അവസാനിക്കുന്നില്ല. കേവലം ഒരു ഇഷ്ടത്തിനപ്പുറം സ്വർ‌ണത്തോട് മനുഷ്യന് ഒരു തരം അഭിനിവേശമാണ്. മറ്റൊരു വസ്തുവിനും നൽകാനാവാത്ത പ്രായോഗികവും സാമ്പത്തികവുമായ നിരവധി ആവശ്യങ്ങൾ സ്വർണ്ണം നിറവേറ്റുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇങ്ങനെയൊക്കെ ആണെങ്കിലും ഭൂമിയിലെ സ്വർണ്ണ ശേഖരം ഒരിക്കലും അനന്തമല്ല.

ചരിത്രത്തിൽ എത്ര സ്വർണ്ണം ഖനനം ചെയ്‌തിട്ടുണ്ടെന്നും നമ്മുടെ ഭൂമിയുടെ ഉള്ളിൽ ഇനിയും എത്ര കരുതൽ ശേഖരം ബാക്കിയുണ്ടെന്നും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിശദമായി ഒന്ന് നോക്കിയാലോ?

goldnnn

ചരിത്രത്തിൽ ഇതുവരെ 26,000 ടണ്ണിലധികം സ്വർണ്ണം പാറകളിൽ നിന്നും നദികളിൽ നിന്നുമായി മനുഷ്യർ വേർതിരിച്ചെടുത്തിട്ടുണ്ടത്രേ. ഖനനം ചെയ്ത സ്വർണ്ണത്തിന്റെ ആകെ അളവ് ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള ആദ്യ 10 രാജ്യങ്ങളുടെ മൊത്തം കരുതൽ ശേഖരത്തേക്കാൾ കൂടുതലാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്, ഖനനം ചെയ്ത സ്വർണ്ണത്തിൽ ഭൂരിഭാഗവും ആഭരണങ്ങൾക്കും മറ്റ് അലങ്കാര വസ്തുക്കൾക്കും വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാവസായിക വിപ്ലവത്തിനുശേഷം ഭൂമിയിലെ സ്വർണ്ണ ശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണത്രേ. എന്നിരുന്നാലും, ലോകത്ത് സാമ്പത്തികമായി ലാഭകരമായ രീതിയിൽ ഖനനം ചെയ്യാവുന്ന ഏകദേശം 70,550 ടൺ സ്വർണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എസ്. ജിയോളജിക്കൽ സർവേയുടെ 2025-ലെ മിനറൽ കമ്മോഡിറ്റി സമ്മറീസ് പ്രകാരം, സ്വർണ്ണ ശേഖരത്തിൽ ഇതുവരെ ഖനനം ചെയ്യാത്തത്) റഷ്യയും ഓസ്‌ട്രേലിയയുമാണ് മുന്നിൽ നിൽക്കുന്നത്. ഓരോ രാജ്യത്തും 12,000 മെട്രിക് ടൺ വീതം സ്വർണ്ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം ഉപയോഗിക്കപ്പെടാത്ത സ്വർണ്ണശേഖരത്തിന്റെ 38% വരുമിത്, 64,000 ടൺ ആണ് ആകെ ശേഖരം.

5,000 ടൺ ശേഖരവുമായി ദക്ഷിണാഫ്രിക്ക തൊട്ടുപിന്നിലുണ്ട്. വിറ്റ്‌വാട്ടർസ്‌റാൻഡ് ബേസിനിലെ ചരിത്രപരമായ പ്രാധാന്യം ദക്ഷിണാഫ്രിക്കയുടെ സ്വർണ്ണ ശേഖരത്തിന് അടിവരയിടുന്നു. ഈ മൂന്ന് രാജ്യങ്ങളാണ് ഭാവിയിൽ സ്വർണ്ണ വിതരണത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ സാധ്യതയുള്ളത്. സൈബീരിയയിലെ ശീതീകരിച്ച പ്രദേശങ്ങളിലും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ യാൽഗാർണിലും, ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ ഖനികളിലുമായി ഇവരുടെ വിശാലമായ സ്വർണ്ണ ശേഖരം നിലകൊള്ളുന്നു. നിലവിലെ ഉൽപ്പാദന നിരക്കിൽ ഈ സ്വർണ്ണ ശേഖരം ഏകദേശം 18-20 വർഷത്തേക്ക് മാത്രമേ മതിയാകൂ. ഇത് സ്വർണ്ണ ഉത്പാദനത്തിന്റെ പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവുകൾ, രാഷ്ട്രീയപരമായ വെല്ലുവിളികൾ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ എന്നിവ സ്വർണ്ണ ഖനനത്തിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നുണ്ട്.

ഏത് രാജ്യത്തിനാണ് ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം?

ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദകർ. എങ്കിലും, സ്വർണ്ണ കരുതൽ ശേഖരത്തിൽ ചൈന പല രാജ്യങ്ങൾക്കും പിന്നിലാണ്. 2024-ൽ 8,133.46 ടൺ സ്വർണ്ണ ശേഖരവുമായി അമേരിക്കയാണ് ഈ പട്ടികയിൽ മുന്നിൽ.ജർമ്മനി 3,351.53 ടണ്ണുമായി രണ്ടാം സ്ഥാനത്തും, ഇറ്റലി (2451.84 ടൺ), ഫ്രാൻസ് (2436.97 ടൺ), റഷ്യ (2335.85 ടൺ) എന്നിവ യഥാക്രമം അടുത്ത സ്ഥാനങ്ങളിലുമുണ്ട്. 2264.32 ടൺ സ്വർണ്ണ കരുതൽ ശേഖരവുമായി ചൈന ഈ പട്ടികയിൽ ആറാം സ്ഥാനത്താണ്. സമീപഭാവിയിൽ ചൈന തങ്ങളുടെ സ്വർണ്ണ ശേഖരം 5,000 ടണ്ണായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നത്.

ലോകത്തിലെ സ്വർണ്ണത്തിന്റെ ഏകദേശം 45% ആഭരണങ്ങളായും, 22% ബാറുകളായും നാണയങ്ങളായും, 17% സെൻട്രൽ ബാങ്കുകളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+