ഇന്തോനേഷ്യ; ഇന്ത്യക്കാരനെ വധിച്ചതായി ആദ്യ കോള്‍; ആശ്വാസമായി രണ്ടാം കോള്‍
ദില്ലി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന ഒട്ടേറെ ഇന്ത്യക്കാരെ വിദേശരാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ജലന്ധര്‍ സ്വദേശിയായ ഗുര്‍ദിപ് സിങ്. ഇന്തോനേഷ്യയില്‍ വധശിക്ഷ കാത്തു കഴിയുകയായിരുന്ന ഗുര്‍ദീപ് കഷ്ടിച്ചാണ് ശിക്ഷയില്‍ നിന്നും ഒഴിവായിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ ഇതിന് സഹായകമായെന്നാണ് കരുതപ്പെടുന്നത്. മയക്കുമരുന്ന് കേസില്‍ സിങ് ഉള്‍പ്പെടെ ഇരുപതോളം പേരുടെ വധശിക്ഷയാണ് ഇന്തോനേഷ്യ നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ ഒടുവില്‍ നാലുപേരുടെ വധശിക്ഷമാത്രമാണ് നടപ്പാക്കിയത്. 3 നൈജീരിയന്‍ സ്വദേശികളും ഒരു ഇന്തോനേഷ്യന്‍ പൗരനും ഇതില്‍പെടുന്നു.

സിങ്ങിനെയും വെടിവെച്ച് വധശിക്ഷ നടപ്പാക്കിയെന്നായിരുന്നു വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ ലഭിച്ച വിവരം. എംബസിയില്നിന്നുമായിരുന്നു ഫോണ്‍ കോള്‍. ഇതിന്റെ ആഘാതത്തില്‍ കുടുംബം ഞെട്ടിയിരിക്കെയാണ് ആശ്വാസമായി രണ്ടാമത്തെ കോള്‍ എത്തുന്നത്. സിങ് ഉള്‍പ്പെടെയുള്ളവരെ അവസാനനിമിഷം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു കോള്‍.
ഇതോടെ ജലന്ധറിലെ സിങ്ങിന്റെ വീട്ടില്‍ ഭാര്യയും മക്കളും ആഹ്ലാദത്തിലായി. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടശേഷം സിങ് വീട്ടുകാരെ ഫോണ്‍ ചെയ്തിരുന്നു. സിങ്ങിനെ ഏജന്റ് ചതിച്ചതാണെന്നാണ് ഭാര്യ കുല്‍വിന്ദര്‍ കൗര്‍ പറയുന്നത്. 300 ഗ്രാം മയക്കുമരുന്നുമായി 2004ലാണ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. 2005ല്‍ വധശിക്ഷ ലഭിച്ചു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചതോടെയാണ് വധശിക്ഷ ഉറപ്പായത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications