ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍
ബെംഗളൂരു: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ ജെ ഡി എസും പിന്തുണച്ചേക്കുമെന്ന് സൂചന. ജെ ഡി എസ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സംയുക്ത പ്രതിപക്ഷത്തിന്റെ പേര് തീരുമാനിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. ദ്രൗപതി മുര്‍മുവിന് ജയിക്കാനാവശ്യമായ വോട്ട് നിലവില്‍ ഉണ്ട് എന്നും അതിനാല്‍ തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു.
എന്നാല്‍ ഇത് ബി ജെ പിക്കുള്ള പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ (ദ്രൗപതി മുര്‍മു) ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ നന്മയുടെ അടയാളമാണ്, കുമാരസ്വാമി പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് മേധാവിയുമായ എച്ച് ഡി ദേവഗൗഡയെ രണ്ട് തവണ ഫോണില്‍ വിളിച്ച് ദ്രൗപതി മുര്‍മു പിന്തുണ തേടിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

''അവര്‍ക്ക് വ്യക്തിപരമായി ബെംഗളൂരുവിലേക്ക് വരാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പിന്തുണ തേടാന്‍ അവര്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍, ദ്രൗപതി മുര്‍മു ഇതിനോടകം തന്നെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ''അദ്ദേഹം പറഞ്ഞു.മുര്‍മുവിന്റെ ജീവിതയാത്ര, അവരുടെ പശ്ചാത്തലം, അവര്‍ അനുഭവിച്ച പോരാട്ടങ്ങള്‍, അധഃസ്ഥിത സമൂഹത്തില്‍ നിന്നുള്ള അവരുടെ ഉയര്‍ച്ച എന്നിവ തനിക്ക് അറിയാം എന്നും കുമാരസ്വാമി പറഞ്ഞു.
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ
'ഒരു ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഇത്രയും ഉയര്‍ന്ന പദവിയിലേക്കുള്ള ഉയര്‍ച്ച പ്രശംസ അര്‍ഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. ജെ ഡി എസിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളാണ് ഉള്ളത്. രാജ്യസഭയില്‍ ദേവഗൗഡ, ലോക്സഭയില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണ. കൂടാതെ കര്‍ണാടകയിലെ 30 എം എല്‍ എമാര്‍ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.
എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പകരം ദ്രൗപതി മുര്‍മുവിന് ജെ ഡി എസ് പിന്തുണ നല്‍കേണ്ടി വന്നാല്‍ അത് പാര്‍ട്ടി ബി ജെ പിയുമായി കൂട്ട് കൂടുന്നതിന്റെയോ എതിരാളിയായ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്ന 'ബി ജെ പിയുടെ ബി ടീം' ആകുന്നതിന്റെയോ സൂചനയല്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വിഷയം ഉദിക്കുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെയും ബി ടീമാണെന്ന ചോദ്യം ഉയരുന്നില്ല, കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് മുര്‍മുവിന്റെ യോഗ്യതയ്ക്കനുസരിച്ചാണ് പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ബി എസ് പിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications