ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍
ബെംഗളൂരു: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ ജെ ഡി എസും പിന്തുണച്ചേക്കുമെന്ന് സൂചന. ജെ ഡി എസ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സംയുക്ത പ്രതിപക്ഷത്തിന്റെ പേര് തീരുമാനിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. ദ്രൗപതി മുര്‍മുവിന് ജയിക്കാനാവശ്യമായ വോട്ട് നിലവില്‍ ഉണ്ട് എന്നും അതിനാല്‍ തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു.
എന്നാല്‍ ഇത് ബി ജെ പിക്കുള്ള പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ (ദ്രൗപതി മുര്‍മു) ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ നന്മയുടെ അടയാളമാണ്, കുമാരസ്വാമി പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് മേധാവിയുമായ എച്ച് ഡി ദേവഗൗഡയെ രണ്ട് തവണ ഫോണില്‍ വിളിച്ച് ദ്രൗപതി മുര്‍മു പിന്തുണ തേടിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

''അവര്‍ക്ക് വ്യക്തിപരമായി ബെംഗളൂരുവിലേക്ക് വരാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പിന്തുണ തേടാന്‍ അവര്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍, ദ്രൗപതി മുര്‍മു ഇതിനോടകം തന്നെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ''അദ്ദേഹം പറഞ്ഞു.മുര്‍മുവിന്റെ ജീവിതയാത്ര, അവരുടെ പശ്ചാത്തലം, അവര്‍ അനുഭവിച്ച പോരാട്ടങ്ങള്‍, അധഃസ്ഥിത സമൂഹത്തില്‍ നിന്നുള്ള അവരുടെ ഉയര്‍ച്ച എന്നിവ തനിക്ക് അറിയാം എന്നും കുമാരസ്വാമി പറഞ്ഞു.
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ
'ഒരു ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഇത്രയും ഉയര്‍ന്ന പദവിയിലേക്കുള്ള ഉയര്‍ച്ച പ്രശംസ അര്‍ഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. ജെ ഡി എസിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളാണ് ഉള്ളത്. രാജ്യസഭയില്‍ ദേവഗൗഡ, ലോക്സഭയില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണ. കൂടാതെ കര്‍ണാടകയിലെ 30 എം എല്‍ എമാര്‍ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.
എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പകരം ദ്രൗപതി മുര്‍മുവിന് ജെ ഡി എസ് പിന്തുണ നല്‍കേണ്ടി വന്നാല്‍ അത് പാര്‍ട്ടി ബി ജെ പിയുമായി കൂട്ട് കൂടുന്നതിന്റെയോ എതിരാളിയായ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്ന 'ബി ജെ പിയുടെ ബി ടീം' ആകുന്നതിന്റെയോ സൂചനയല്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വിഷയം ഉദിക്കുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെയും ബി ടീമാണെന്ന ചോദ്യം ഉയരുന്നില്ല, കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് മുര്‍മുവിന്റെ യോഗ്യതയ്ക്കനുസരിച്ചാണ് പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ബി എസ് പിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications