ആർഎസ്എസ് പ്രചാരകരെ നേരിടണം; ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കളെ നിയമിക്കാൻ കോൺഗ്രസ്
ദില്ലി; യുവാക്കൾക്ക് പാർട്ടി പദവികൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നിങ്ങനെ പാർട്ടിയിൽ വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ ഇത്തരം പരിഷ്കാരങ്ങൾ ചർച്ചയാകും. ഇതുകൂടാതെ താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മറ്റൊരു നിർദ്ദേശവും ഉയർന്നിരിക്കുകയാണ്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് പ്രചാരകരെ നേരിടാനും ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനും രാജ്യത്തുടനീളം ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കളെ നിയമിക്കണമെന്നതാണ് നിർദ്ദേശം.

മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി സംബന്ധിച്ച കമ്മിറ്റിയുടേതാണ് നിർദ്ദേശം. പാർട്ടി സ്ഥാനങ്ങളിൽ പകുതിയും ദളിതർ, ആദിവാസികൾ, ഒ ബി സി വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി നീക്കിവയ്ക്കുക, ട്രാൻസ്ജെന്റര് വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുകയെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു നിർദ്ദേശം. എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷ വകുപ്പുകളിലെ നേതൃസ്ഥാനങ്ങളിൽ അഞ്ച് വർഷം ചെലവഴിച്ച വനിതാ നേതാക്കൾക്കും മഹിളാ കോൺഗ്രസിന്റെ ഭാഗമായവർക്കും പാർട്ടിയുടെ സുപ്രധാന കമ്മിറ്റികളിൽ അവസരം നൽകണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.

ഭൂപടം, ജനസംഖ്യാശാസ്ത്രം, ദളിതർ, ആദിവാസികൾ, ഒ ബി സികൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ സ്വത്വ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രാതിനിധ്യ രീതി എന്നിവയെ കുറിച്ച് പ്രത്യേക സർവ്വേ ദേശീയ തലത്തിൽ നടത്തണമെന്നും കമ്മിറ്റി പറയുന്നു. സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഐ സി സി സിയും സംസ്ഥാന-ജില്ലാ ഘടകങ്ങളും അതത് പ്രദേശത്തെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങേണ്ടത്. ഒരു വർഷത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

സർവ്വേയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷ വകുപ്പുകൾ ബ്ലോക്ക് തലത്തിൽ മേഖലയിൽ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി നിയമിക്കണം. പ്രദേശിക ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരിക്കണം നേതാക്കൾ. മാത്രമല്ല സോഷ്യൽ മീഡിയ, ബൂത്ത് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നേടിയവരായിരിക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആശങ്കകൾ കോൺഗ്രസ് അഭിസംബോധന ചെയ്യണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ആക്രമണങ്ങളെ ധൈര്യത്തോടെ ചെറുക്കണമെന്നും കമ്മിറ്റി ചൂണ്ടുക്കാട്ടുന്നുണ്ട്. ഏകീകൃത സിവിൽ കോഡ്, ജനസംഖ്യാ നിയന്ത്രണ ബിൽ, ബി ജെ പി ഹിന്ദുത്വ അജണ്ട, ആദിവാസിയും വനവാസിയും, ആദിവാസി ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതികൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ പാർട്ടി നിലപാട് രൂപീകരിക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കും.

അതേസമയം സംവരണ സീറ്റുകളിൽ ബി ജെ പി വലിയ തോതിൽ വിജയം നേടുന്ന സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതികളും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. എസ്.സി, എസ്.ടി സംവരണ മണ്ഡലങ്ങളിൽ നേതൃത്വ വികസന പരിപാടിയാണ് പാനൽ നിർദ്ദേശിച്ചിരിക്കുന്നത്. ബൂത്ത് തലം വരെ പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുകയും എസ് സി എസ് ടി, ഒ ബി സി, ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കോൺഗ്രസ് ബന്ധം വിപുലീകരിക്കുന്നതിന് ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെ ബ്ലോക്ക് തലത്തിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് ഇതിലൂടെ നേതൃത്വത്തിന് ഉള്ളത്. കോൺഗ്രസ് അധ്യക്ഷന് സാമൂഹ്യനീതി ഉപദേശക സമിതിയും സമിതി നിർദേശിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസ് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications