ഗംഗയുടെ ഏഴയലത്തു പോലും മാലിന്യം നിക്ഷേപിക്കരുത്!! ചെയ്താല്‍ വലിയ പിഴ!!
നിയമം ലംഘിക്കുന്നവര്‍ക്ക് 50,00 രൂപ പിഴ
ദില്ലി: ഗംഗാ നദിയുടെ 500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ (എന്‍ജിറ്റി) വിധി. നിയമം ലംഘിക്കുന്നവര്‍ക്ക് 50,00 രൂപ പിഴ നല്‍കുമെന്നും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിച്ചു. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഗംഗക്കു ചുറ്റുമുള്ള നൂറു മീറ്റര്‍ പ്രദേശം നോണ്‍ ഡെവലപ്പ്മെന്റല്‍ സോണ്‍ ആയി പ്രഖ്യാപിക്കണമെന്നും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും എന്‍ജിറ്റി പറഞ്ഞു. ഗംഗാതീരത്തും പരിസരങ്ങളിലും നടത്തുന്ന മതപരിപാടികള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് എന്‍ജിറ്റി ആവശ്യപ്പെട്ടു.

ജീവനുള്ള വ്യക്തികളായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
ഗംഗ,യമുന നദികള്‍ക്ക് വ്യക്തിഗത പദവി നല്കി ജീവനുള്ള അസ്തിത്വങ്ങളായ അംഗീകരിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ജൂണ്‍ 7ന് സ്റ്റേ ചെയ്തിരുന്നു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗംഗ, യമുന നദികളെ വ്യക്തികളായി പരിഗണിച്ചു കൊണ്ട് പരിശുദ്ധ നദികളായി സംരക്ഷിക്കണം എന്ന ഉത്തരവ് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഗംഗക്കായി പ്രത്യേക ബില്‍
ഗംഗക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്തിക്കൊണ്ടുള്ള ബില്ലിന്റെ കരട് രേഖ കേന്ദ്ര സര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ല് തയ്യാറാക്കിയത്.

ഗംഗയെ തൊട്ടാല്‍ വിവരമറിയും
പ്രകാരം ഗംഗ നദീജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, നദിതടങ്ങളില് കുഴികള്‍ ഉണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷലഭിക്കുന്ന വിധത്തിലുള്ള കരട് ബില്ലാണ് തയ്യാറാക്കിയത്.

ജീവനുള്ള അസ്തിത്വമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ പരിഗണനയും ലഭ്യമാകുമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നത്.

യോഗിയും
ഗംഗാനദിയെ ശുദ്ധീകരിക്കാന്‍ തുകല്‍ വ്യവസായ ശാലകള്‍ നീക്കം ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഗംഗാനദിയിലേക്ക് ഒരു തുള്ളി മലിനജലം പോലും ഒഴുകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും യോഗി പ്രസ്താവിച്ചിരുന്നു.

ഗംഗയുടെ അവസ്ഥ
പുണ്യനദിയായി കണക്കാക്കപ്പെടുന്ന ഗംഗയില്‍ ദിവസേന വ്യാവസായിക മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളുമടക്കം ടണ്‍ കണക്കിന് മാലിന്യമാണ് നിക്ഷേപിക്കപ്പെടുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications