കര്‍ണ്ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ആത്മഹത്യ ചെയ്തത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍
ബെംഗളൂരു:കര്‍ണ്ണാടകയില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ടു പോലീസുദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. ബെലഗാവി ഡിവൈഎസ്പി ആത്മഹത്യ ചെയ്ത് മൂന്നു ദിവസത്തിനു ശേഷം കൊടക് ജില്ലയില്‍ ഇതേ റാങ്കിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഡി വൈഎസ് പി എം.കെ ഗണപതിയെയാണ് ലോഡ്ജിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് യൂണിഫോമിലാണ് മൃതദേഹം കിടന്നിരുന്നത്. സിദ്ധരാമയ്യ മന്തിസഭയിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെയും മകന്റെയും പേരുകള്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നതായാണ് അറിയുന്നത്.

മറ്റൊരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെകുറിച്ചും പറയുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ മെയിലാണ് ഗണപതിയെ മാംഗ്ലൂര്‍ ഐജി ഓഫീസിലേക്കു മാറ്റിയത്. ചൊവ്വാഴ്ച കുടക് ഡിവൈഎസ് പി കല്ലപ്പ ഹന്ദിബാ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിരുന്നു.
ചൂതാട്ട സംഘക്കാരില്‍ നിന്ന് പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹന്ദിബ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications