കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ പ്രധാന ഭാഗം കണ്ടെത്തി
ജക്കാര്‍ത്ത:ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനം ക്വിസെഡ് 8501 ന്റെ പ്രധാന ഭാഗം കടലിനടിയില്‍ കണ്ടെത്തി. ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
ജീവനക്കാരും യാത്രക്കാരും ആയി 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു, ഇതുവരെ 50 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.

ഫ്യൂസലേജ് എന്ന് വിളിക്കപ്പെടുന്ന വിമാനത്തിന്റെ പ്രധാനഭാഗമാണ് കടലില്‍ കണ്ടെത്തിയത്. ഇത് പുറത്തെടുക്കുന്നതോടെ ശേഷിക്കുന്ന മൃതദേഹങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിംഗപ്പൂര്‍ നാവിക സേനയുടെ തിരച്ചിലില്‍ ആണ് ഫ്യൂസലേജ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍ജി ഇങ്ക് ഹെന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 28 നാണ് സുരബായ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായത്. വിമാനം ജാവ കടലിടുക്കില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന തുടരുകയാണ്.
വിമാനം കടലില്‍ അടിയന്തര ലാന്‍ഡിങിന് ശ്രമിച്ചതാകാമെന്നും, സ്ഫോടനത്തില്‍ തകര്‍ന്നതാകാമെന്നും നിഗമനങ്ങളുണ്ട്. യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നിരിക്കാമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ പ്രധാന ഭാഗം കണ്ടെടുക്കുന്നത് നിര്‍ണായകമായിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications