സ്റ്റീഫന്‍ ഹോക്കിങ്: നഷ്ടമായത് പലസ്തീന് ചെറുത്തുനില്‍പ്പിന്റെ ശക്തനായ വക്താവിനെ
ലണ്ടന്‍: ലോകപ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗിന്റെ വേര്‍പാടിലൂടെ ഫലസ്തീനികള്‍ക്ക് നഷ്ടമായത് തങ്ങളുടെ നിലപാടിനൊപ്പം ധീരമായി നിലകൊണ്ട പ്രതിഭാശാലിയെക്കൂടിയാണ്. ഫലസ്തീന് പോരാട്ടത്തിനൊപ്പം ശക്തമായി നിലകൊണ്ട അദ്ദേഹം, ഇസ്രായേല്‍ നടപടികളോടുള്ള തന്റെ എതിര്‍പ്പ് പലപ്പോഴും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ജെറൂസലേം സമ്മേളനം ബഹിഷ്ക്കരിച്ചു
2013 മെയ് മാസം ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം ബഹിഷ്ക്കരിക്കാനുള്ള സ്റ്റീഫന്‍ ഹോക്കിംഗിന്റെ തീരുമാനമായിരുന്നു ഇവയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സമ്മേളനത്തില്‍ പ്രഭാഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ സമ്മതിച്ച അദ്ദേഹം, ഫലസ്തീനികളുടെ അതൃപ്തി മാനിച്ച് അതില്‍ നിന്ന് പിന്മാറുകയായിരുന്നു. കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിയിലായിരിക്കെയായിരുന്നു സംഭവം. ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസ് ആയിരുന്നു ജെറൂസലേമില്‍ പ്രസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഇസ്രായേല്‍ നയങ്ങളോട് വിയോജിപ്പ്
സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് മെയ് മൂന്നിന് സംഘാടകര്‍ക്ക് അദ്ദേഹം എഴുതിയ കത്തില്‍, ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ ദുരന്തത്തിലാണ് കലാശിക്കുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാമെന്നതിനൊപ്പം വെസ്റ്റ് ബാങ്കിനെ കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നതിനാലായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം താന്‍ സ്വീകരിച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് കത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ഇസ്രായേലിനെതിരായ ബഹിഷ്ക്കരണം
ഇസ്രായേലിനെ ബഹിഷ്ക്കരിക്കാനുള്ള ഫലസ്തീന് അക്കാദമീഷ്യന്മാരുടെ അപേക്ഷ അംഗീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താന്‍ പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുമായിരുന്നുവെങ്കില് ഫലസ്തീനെതിരായ ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങളെ പരിപാടിയില്‍ വച്ച് താന്‍ വിമര്‍ശിക്കുമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുകയുണ്ടായി.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്റെ ഫലസ്തീനുള്ള പിന്തുണ വളരെ ആവേശത്തോടെയായിരുന്നു ഫലസ്തീന് ജനത ഏറ്റുവാങ്ങിയത്. ഇസ്രായേലിനെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനത്തിന് ശക്തിപകരാനും ഹോക്കിംഗിന്റെ ഈ നടപടി കാരണമാവുകയുണ്ടായി.

ഹമാസ് ചെറുത്തുനില്‍പ്പിന് പിന്തുണ
ഹമാസിന് അധിനിവേശത്തെ ചെറുക്കാനുള്ള അവകാശമുണ്ടെന്ന് അല്‍ജസീറയുമായുള്ള അിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ആയിരത്തിലേറെ പേര് കൊല്ലപ്പെട്ട 2009ലെ ഇസ്രായേലിന്റെ ഗസ അക്രമത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധിനിവേശത്തിനിരയാവുന്ന ജനത, അവര്‍ക്ക് സാധ്യമായ രീതിയിലെല്ലാം അതിനെ ചെറുത്തുനില്‍ക്കുക സ്വാഭാവികമാണെന്നായിരുന്നു ഹോക്കിംഗിന്റെ പ്രതികരണം.

ഹമാസുമായി ചര്‍ച്ച നടത്തണം
ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഹമാസുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായി ബ്രിട്ടീഷ് ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറായതിനോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവരാണ് ഹമാസെന്നും അവരെ അവഗണിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പലസ്തീന് ശാസ്ത്രജ്ഞര്‍ക്ക് സഹായം
ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും അധിനിവേശത്തിനുമിടയില്‍ നിന്ന് ഫലസ്തീനികള്‍ നേടുന്ന അക്കാദമിക വിജയങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാറുള്ള ഹോക്കിംഗ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വിജയികളെ അനുമോദിക്കുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ അഡ്വാന്‍സ്ഡ് ഫിസിക്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് തന്റെ അനുയായികളോട് ഫെയ്സ്ബുക്ക് വഴി അദ്ദേഹം ആഹ്വാനം നല്കുകയുമുണ്ടായി.
-
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി












Click it and Unblock the Notifications