മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
ദേശീയപാത ഉദ്ഘാടന പരിപാടിയിൽ മുൻ മന്ത്രി എന്ന നിലയിലാണ് താൻ പങ്കെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ലെന്നതൊക്കെ അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി വിവാദം സൃഷ്ടിക്കാൻ നോക്കുകയാണ്. വിഴിഞ്ഞത്ത് ഞാൻ മുൻ മന്ത്രി എന്ന നിലയിൽ ഇരുന്നപ്പോൾ അൽപ്പത്തരം എന്ന് പറഞ്ഞ് നടന്ന ആളാണ് റിയാസ്. ഇവർക്ക് വിവാദമല്ലാതെ മറ്റൊന്നും പറയാനില്ല. അടുത്ത 30 ദിവസം വിവാദം മാത്രം ചെയ്യാൻ പോകുന്ന രാഷ്ട്രീയക്കാരാണ് ഈ കോൺഗ്രസും സിപിഎമ്മും. ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും പിടിക്കും. അതല്ലെങ്കിൽ മൂന്നാമത്തെ കാര്യം പിടിക്കും .വിവാദ രാഷ്ട്രയം മുൻപോട്ട് വെക്കും.

ദേശീയപാതയുടെ ഉദ്ഘാടനത്തിന് മുൻ മന്ത്രി എന്ന നിലയിലാണ് ഞാൻ പങ്കെടുക്കുന്നത്. അവർക്ക് സന്തോഷമില്ലെങ്കിൽ സങ്കടപെടട്ട, പ്രശ്നമന്നുമില്ല. മുൻമന്ത്രിയായിട്ട് എന്നെ വിളിക്കുന്നു, ഞാൻ പോകുന്നു. ഞാൻ അങ്ങനെയാണ് കാണുന്നത് . മുഖ്യമന്ത്രിയാണ് ഹെഡ് ഓഫ് സ്റ്റേറ്റ് .മുഖ്യമന്ത്രിയെ ക്ഷണിച്ചു ,മുഖ്യമന്ത്രി വരുന്നു, ഇനിയിപ്പോൾ മുഖ്യമന്ത്രി തീരുമാനിച്ചാൽ എന്റെ ഒപ്പം നാലുപേര്‍ വരണം, ഇന്ന മന്ത്രി , സെക്രട്ടറി വരണം എന്ന് അദ്ദേഹത്തിന് ഒരു നിർബന്ധം ഉണ്ടെങ്കിൽ എഴുത്തുണ്ടല്ലോ, ടൈപ്പ് റൈറ്റർ ഉണ്ടല്ലോ, മെയിൽ ഉണ്ടല്ലോ ഇമെയിൽ ഉണ്ടല്ലോ, അതെല്ലാം അയക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നു,ചെയ്തില്ല.
ഇപ്പോഴത്തെ വിവാദം 100ശതമാനം പ്ലാൻ ചെയ്ത ഒരു തന്ത്രമാണ്. എങ്ങനെയെങ്കിലും ഈ പരിപാടി നിന്ന് ശ്രദ്ധ തിരിക്കണം. ഇവിടെ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ഈ വിവാദം ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം എന്നാണ് അവരുടെ ആഗ്രഹം. പക്ഷെ അത് ഞങ്ങൾ സമ്മതിക്കില്ല. നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ നിങ്ങൾ എന്തൊക്കെ ജനങ്ങൾക്ക് വേണ്ടി ഈ 10 കൊല്ലം ചെയ്തു എന്ന് പറയാൻ ധൈര്യം ഉണ്ടാകണം. അത് പറയാൻ ധൈര്യം ഉണ്ടാവണം, കരുത്ത ഉണ്ടാവണം', രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശീയപാത തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ചുകളുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവരാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications