'ഇങ്ങനെ ഇനിയും തള്ളാൻ നാണമുണ്ടോ സർ, ചങ്കൂറ്റമുണ്ടോ അമേരിക്കയിൽ പോകാതെ ഇവിടെ ചികിത്സിക്കാൻ?'
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒന്നാം നമ്പർ തളളുകൾക്കിടയിൽ സർക്കാർ ആശുപത്രിയിൽ വേണുവിനെ പോലുളളവർ അവഗണിക്കപ്പെട്ട് മരിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജിന്റോ ജോൺ പറയുന്നു.
ഇവിടെ ഒന്നാം നമ്പർ തള്ള് നടത്തി പിണറായി വിജയൻ ചികിത്സയ്ക്കായി നിരന്തരം അമേരിക്കയിലേക്ക് പോവുകയാണെന്നും അദ്ദേഹത്തിന് കേരളത്തിലെ സർക്കാർ ആശുപത്രിയിൽ തുടർചികിത്സ നടത്താനുളള ധൈര്യമുണ്ടോ എന്നും ജിന്റോ ജോൺ വെല്ലുവിളിക്കുന്നു.
'' അമേരിക്കയെ കവച്ചു വയ്ക്കുന്ന തിരക്കിൽ അതിസമ്പന്നർ പോലും ചികിത്സിക്കാൻ കാത്ത് നിൽക്കുന്ന കേരളത്തിലെ ആശുപത്രികളിൽ നിന്ന് കേൾക്കുന്ന പാവപ്പെട്ടവരുടെ നിലവിളി കേൾക്കണം കപ്പിത്താനെ നിങ്ങൾ. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും പരിഗണിക്കുന്നില്ലെന്ന് പരിതപിച്ച വേണു മരണപ്പെട്ടത്തിന്റേയും കാരണഭൂതൻ നിങ്ങൾ തന്നെയാണ്.

ഒന്നാം നമ്പർ തള്ള് നിരന്തരം നടത്തിയിട്ട് അമേരിക്കയിൽ ചികിത്സക്ക് വിമാനം കയറുന്ന പിണറായി വിജയന് ചങ്കൂറ്റമുണ്ടോ തുടർചികിത്സ കേരളത്തിലെ സർക്കാരുശുപത്രിയിൽ നടത്താൻ. അതിനുള്ള കരുത്തൊന്നും ആ കുപ്രസിദ്ധ ഇരട്ടച്ചങ്കിൽ ഉണ്ടാകില്ലെന്നറിയാം. എന്നാലും പറയുകയാണ്.
കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു മരിച്ച മെഡിക്കൽ കോളേജിന്റെ മുന്നിൽ നിന്നും മരുന്നും ശാസ്ത്രക്രിയ ഉപകാരങ്ങളും സൂചിയും നൂലും പഞ്ഞിയും പോലുമില്ലാത്ത സർക്കാർ ആശുപത്രികളുടെ മുന്നിൽ നിന്നും ആരോഗ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന കപ്പൽ കണക്കുള്ള തള്ളുകൾ താങ്കളും ഏറ്റുപറയും മുന്നേ ഉളുപ്പില്ലാത്ത നാവുകൾ ഒന്ന് ഫിനോൾ ഒഴിച്ച് കഴുകണം. ഈ പി ആർ തള്ളുകൾ കേട്ട് മരിച്ച മനുഷ്യരുടെ കൊലപാതകത്തിന്റെ പാപക്കറ വൃത്തിയാകട്ടെ. എങ്കിലും ഈ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ പിണറായി വിജയനും വീണ ജോർജ്ജിനും കൊട്ടാരം വിദൂഷകർക്കും ഒഴിവാക്കാൻ ആകില്ല.
കോടികൾ മുടക്കി നടത്തിയ അതിദരിദ്രർ ഇല്ലെന്നുള്ള തള്ള് നടന്നതിന്റെ ഒരാഴ്ചക്കക്കം സർക്കാർ ആശുപത്രിയിൽ അവഗണിക്കപ്പെട്ട് മരിച്ച വേണുവിനെ പോലുള്ള അതിസമ്പന്നരെ താങ്കൾ കാണാതെ പോകല്ലേ. ഒന്നാം നമ്പർ തള്ളിനിടയിൽ ഇതുപോലെ മരിക്കുന്ന മനുഷ്യർക്ക് വേണ്ടിയും ഒരു ആഗോള സംഗമം നടത്താവുന്നതാണ്. അവരുടെ മരിച്ചടക്ക് ചടങ്ങിന് വാങ്ങിയ സാധങ്ങനളുടെ നികുതിയിൽ നിന്ന് തന്നെ അതിനായി കോടികൾ വകമാറ്റാവുന്നതുമാണ്.
ഇത്തരം ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കൂട്ടി എത്രയും വേഗത്തിൽ ഒരു ഭരണകൂട കൊലപാതക കോൺക്ലേവ് നടത്തണം സർ... ഈ കപ്പൽ മുഴുവൻ സാധാരണക്കാരുടെ കണ്ണീർ കടലിൽ മുങ്ങിത്താഴാൻ പോകാണ് സർ... സാധാരണക്കാരെ മുതൽ ശബരിമല വരെ കൊള്ളയടിച്ചതുമായി കടന്നുകളയാൻ നിങ്ങൾ കയറിയ ഈ കപ്പലിന്റെ മേൽ നിങ്ങൾ അവഗണിച്ച മനുഷ്യരുടെ ശാപമേഘങ്ങൾ ഇടിച്ചക്കുത്തി പെയ്തൊഴിയാണ് സർ... ഇങ്ങനെ ഉളുപ്പില്ലാതെ ഇനിയും തള്ളാൻ നാണമുണ്ടോ സർ' .
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ












Click it and Unblock the Notifications