കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ
.സംസ്ഥാനത്തെ ആദ്യത്തെ തളിർ റിട്ടേയിൽ ഔട്ട് ലെറ്റിന്റ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചൊവ്വാഴ്ച നടക്കും.
കൊട്ടാരക്കര:കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്തുളള വിപണ പദ്ധതിയ്ക്ക് തുടക്കമിടുന്നു. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടക്കമിടുന്ന പദ്ധതിയ്ക്ക് തളിർ എന്ന പേരോടെ സംസ്ഥാനത്തിലെ എല്ലാ ജില്ലയിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യത്തെ തളിർ റിട്ടേയിൽ ഔട്ട് ലെറ്റിന്റ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചൊവ്വാഴ്ച നടക്കും. അതാതു ജില്ലകളിലെ വിഎഫ്പിസികെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും വൃത്തിയാക്കി പാക്ക് ചെയ്ത് വിപണനം ചെയ്യാനാണ് പദ്ധതി. കൂടാതെ വിപണിയിൽ ലഭ്യമല്ലാത്തത് ഹോട്ടി കോർപ് മുഖാന്തരം ശേഖരിക്കും.

പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ സർക്കാരിന്റെ ഭക്ഷ്യോത്പാദന വിപണ ഏജൻസികളായ മിൽമ, ഓയിൽ പാം, കെപ്കോ, കേരാഫെഡ് എന്നീവയുടെ ഉത്പന്നങ്ങഴും തളിർ ഔട്ട് ലെറ്റിൽ നിന്ന് ലഭിക്കും. രാസകീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് ഈ പദ്ധതി കൊണ്ടുള്ള ലക്ഷ്യം. പ്രതിവര്‍ഷം രണ്ടുകോടി പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കുന്ന ഹൈടെക് നഴ്‌സറി മൂവാറ്റുപുഴയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബ്രാന്‍ഡഡ് പച്ചക്കറി വിപണന രംഗത്തേക്കും വി.എഫ്.പി.സി.കെ. കടക്കുന്നത്.
കൊട്ടരക്കരയിൽ കൂടാതെ രണ്ടാമത്തെ തളിർ കേന്ദ്രവും കൊല്ലം ജില്ലയിലെ കടപ്പാക്കടയിൽ തുറക്കും. ഇതിനു പിന്നാലെ തിരുവനന്തപുരത്തും. തൃശ്ശൂരിലും ഔട്ട് ലെറ്റുകൾ ആരംഭിക്കും. തളിർ കേന്ദ്രത്തിൽ നിന്ന് പച്ചക്കറികൾ പാകം ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കി നൽകും. റെഡി റ്റു കുക്ക് എന്ന പേരില്‍ വി.എഫ്.പി.സി.കെ.യാണ് പച്ചക്കറി കഷ്ണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications