സൗദി അറേബ്യയും യുഎഇയും ഒടുവില്‍ വളഞ്ഞ വഴിക്ക്; 2 പൈപ്പ് ലൈന്‍ സജീവം, ഹോര്‍മുസ് വിട്ടു
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ ക്രൂഡ് ഓയില്‍, പ്രകൃതി വാതക വിതരണം പ്രതിസന്ധിയിലാണ്. ഹോര്‍മുസ് കടലിടുക്ക് പാത അടച്ചതാണ് പ്രധാന വെല്ലുവിളി. അമേരിക്കും സഖ്യരാജ്യങ്ങള്‍ക്കും സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യം. അതിനിടെയാണ് ഇറാനിലെ തന്ത്ര പ്രധാനമായ ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയത്.
ശക്തമായ തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജിസിസി രാജ്യങ്ങളിലും ഇറാഖിലും ജോര്‍ദാനിലുമെല്ലാം ഇറാന് ആക്രമണം നടത്തി. ഹോര്‍മുസ് അടയ്ക്കുക കൂടി ചെയ്തതോടെ ജിസിസി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ചു. എന്നാല്‍ ഇതിനിടെ സൗദി അറേബ്യയും യുഎഇയും ബദല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളിലും പൈപ്പ് ലൈന്‍ റെഡിയാണ്.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് ആണ് സൗദി അറേബ്യയിലുള്ളത്. രാജ്യത്തെ എണ്ണ സമ്പന്നമായ കിഴക്കന്‍ ഗള്‍ഫ് തീരത്ത് നിന്ന് ചെങ്കടലിലെ യാമ്പുവിലേക്കാണ് ഈ പൈപ്പ് ലൈന്‍. 750 മൈല്‍ ദൂരത്തില്‍ സ്ഥാപിച്ച പൈപ് ലൈന്‍ സൗദി അറേബ്യയ്ക്ക് ഈ അവസരത്തില്‍ മുതല്‍കൂട്ടായി. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ക്രൂഡ് ഓയില്‍ ഈ പൈപ്പ് ലൈന്‍ വഴി ചെങ്കടലില്‍ എത്തിക്കുകയാണ് സൗദി.
ഒരു ദിവസം ഏഴ് മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ പൈപ്പ് ലൈന്‍ വഴി സൗദിക്ക് വിതരണം ചെയ്യാന്‍ സാധിക്കുക. ഹോര്‍മുസ് വഴി കയറ്റുമതി ചെയ്യുന്നതിന്റെ അത്രയും ശേഷി പൈപ്പ് ലൈന്‍ വഴി സാധ്യമാകില്ല. എങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാണ് എന്ന് മാത്രം. ഇറാന്റെ ആക്രമണം കാരണം ചില റിഫൈനറികള്‍ സൗദി അരാംകോ അടയ്ക്കുകയും ചെയ്തു.
യുഎഇയില്‍ ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്കാണ് പൈപ്പ് ലൈന്‍ ഉള്ളത്. 248 മൈല്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ പൈപ്പ് ലൈന്‍ വഴി 15 ലക്ഷം ബാരല്‍ എണ്ണയാണ് വിതരണം ചെയ്യാന്‍ സാധിക്കുക. ഹോര്‍മുസ് പാത ഒഴിവാക്കി സഞ്ചരിക്കാന്‍ എണ്ണ കപ്പലുകള്‍ക്ക് വഴിയൊരുക്കുന്നതാണ് രണ്ട് പൈപ്പ് ലൈനുകളും. ഇതുവഴിയുള്ള കയറ്റുമതി ചെലവ് കൂട്ടും.
യുദ്ധം ഉടന്‍ തീരില്ലെന്ന് വ്യക്തം
പുതിയ സാഹചര്യത്തില്‍ യുദ്ധം ഉടന്‍ തീരില്ല എന്നാണ് വ്യക്തമാകുന്നത്. ഇറാന്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക ആക്രമിച്ചത് ഇതിന്റെ സൂചനയാണ്. ഇതോടെ ഇറാന് കൂടുതല്‍ ആക്രമണം നടത്തുമെന്ന വിവരം വന്നിട്ടുണ്ട്. മാത്രമല്ല, അമേരിക്കയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ ഇറാന് വെടിവച്ചിട്ടു. സൗദി അറേബ്യയിലാണ് ഇത്രയും നഷ്ടം അമേരിക്കക്ക് ഉണ്ടായിരിക്കുന്നത്. സൗദിയുടെയും യുഎഇയുടെയും പൈപ്പ് ലൈന്‍ ഇറാന് ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന ട്രംപിന്റെ പ്രതികരണം വിപണിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആക്രമണം തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ക്രൂഡ് ഓയില്‍ വില വീണ്ടും കയറുകയാണ്. യുദ്ധം തുടങ്ങിയ വേളയില്‍ 115 ഡോളര്‍ വരെ ഉയര്‍ന്ന ബാരല്‍ വില പിന്നീട് 90 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇന്നലെ മുതല്‍ ചിത്രം മാറി. ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നു.
-
പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്ക് ആശ്വാസം, റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞാലും യുഎഇയിൽ വരാം! -
വീഡിയോ പകർത്തിയാൽ അകത്താകും; അബുദാബി പൊലീസിന്റെ കർശന നടപടി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്














Click it and Unblock the Notifications