മൃതദേഹത്തില്‍ നിന്നും അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണു തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നത്; കെഎസ്ആർടിസി ജീവനക്കാരെ കണക്കിന് ശകാരിച്ച് തച്ചങ്കരി
കോഴിക്കോട്: പണിയെടുക്കാത്തവര്‍ക്ക് ഇനിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളമുണ്ടാകില്ലെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെതച്ചങ്കരി. സിഎംഡി ആയി ചുമതലയേറ്റശേഷം ആദ്യമായി മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലെത്തിയ അദ്ദേഹം ജീവനക്കാര്‍ക്കായി സംഘടിച്ചിച്ച ഗാരേജ് മീറ്റില്‍ സംസാരിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി നേരിടുന്ന നഷ്്ടക്കണക്കുകള് അക്കമിട്ടു നിരത്തിയ അദ്ദേഹം ഈ രീതിയില്‍ കോര്പറേഷന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. എനിക്കെന്തു പ്രയോജനം, ഞാന്‍, ഞാന്‍ എന്ന മനോഭാവമാണ് ജീവനക്കാര്‍ക്ക്. ഇത് മാറണം. സംസ്ഥാനത്ത്് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനമാണിത്. 5000 ബസുകള്‍ ദിവസവും നിരത്തിലിറക്കുന്ന കെഎസ്ആര്‍ടിസിക്ക് 180 കോടിയാണ് മാസത്തില്‍ ലഭിക്കുന്നത്. ഇതില്‍ 95 കോടിയോളം ഡീസല്‍ ഇനത്തിലാണ് ചെലവഴിക്കുന്നത്.

ഡീസല്‍ വില വര്‍ധിച്ചത് ഇരുട്ടടിയായി. ഇപ്പോള്‍ 100 കോടിയോളം ഇന്ധന ഇനത്തില്‍ മാത്രം നല്‍കണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെന്‍ഷനും ശമ്പളവും നല്കാന് വേണം. അലവന്‍സുകള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി വേറെയും തുക കണ്ടെത്തണം. മൃതദേഹത്തില്‍ നിന്നും അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണു തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നത്. 50 മുതല്‍ 60 ലക്ഷം രൂപയാണ് ഒരു മാസം അലവന്‍സായി ജീവനക്കാര്‍ വാങ്ങുന്നത്. കെ.എസ്.ആര്.ടി.സിയെ ദുരുപയോഗം ചെയ്യുന്നതിന് അതിരുണ്ട്. അതിന്റെ പേരിലുള്ള പ്രശ്്നങ്ങള്‍ പരിഹരിക്കും.
250 ഓളം ബസുകള്‍ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിര്‍ത്തിയിടാറുണ്ട്. 17,000 കണ്ടക്ടര്‍മാരും അത്രയും ഡ്രൈവര്‍മാരും ഉള്ളപ്പോഴാണ് ഈ അവസ്ഥ. ഈ കാര്യങ്ങള്‍ വേണ്ട സ്ഥലത്ത് അറിയിക്കാന്‍ യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നട്ടെല്ലില്ലേ എന്നും തച്ചങ്കരി ചോദിച്ചു.
തന്നെ അനുസരിക്കുകയാണെങ്കില്‍ മാസാവസാനം ശമ്പളം നല്കാന് തയാറാണ്. ബിസിനസ് അറിഞ്ഞുകൂടാത്തവര്‍ നേരത്തേ തലപ്പത്ത് ഇരുന്നതും തകര്‍ച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സോണല്‍ ഓഫിസര്‍ ജോഷിജോണ്‍, ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ നാസര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ജയ്കേരളം, ജയ്, ജയ് കെ.എസ്.ആര്.ടി.സി എന്ന മുദ്രാവാക്യം ജീവനക്കാരെ കൊണ്ട് വിളിപ്പിച്ചാണ് തച്ചങ്കരി പ്രസംഗം അവസാനിപ്പിച്ചത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications