പിആർ വർക്കിന് 22 കോടിയെന്ന്;'ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?'; സിപിഎമ്മിന് മറുപടിയുമായി ഉമ്മൻചാണ്ടി
തിരുവനന്തപുരം; മുഖ്യമന്ത്രിയായിക്കെ പിആർ വർക്കിനായി 62 അംഗത്തെ നിയോഗിച്ചുവെന്നും ഇതിന് 22 കോടി ചെലവഴിച്ചെന്നുമുള്ള ദേശാഭിമാനി റിപ്പോർട്ടിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററിനെ ഉദ്ദേശിച്ചാണ് പുതിയ ആക്രമണമെന്നും രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ കോള്‍ സെന്റര്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനായിരുന്നില്ല മറിച്ച്, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായിരുന്നുവെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പുതിയ ആക്രമണം
മുഖ്യമന്ത്രിയായിരിക്കെ ജനസമ്മിതി കൂട്ടാന്‍ പിആര്‍ പ്രവര്‍ത്തനത്തിന് 62 അംഗ സംഘത്തെ നിയോഗിച്ചെന്നും ഇതിന് 22 കോടി രൂപ ചെലവഴിച്ചെന്നും സിഡിറ്റ് മുഖേന ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിച്ചെന്നും മറ്റും ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വലിയ വാര്‍ത്ത നിരത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററിനെ ഉദ്ദേശിച്ചാണ് പുതിയ ആക്രമണം.
Recommended Video

പരിഹരിച്ചത്
രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ കോള്‍ സെന്റര്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനായിരുന്നില്ല മറിച്ച്, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായിരുന്നു.മുന്നര ലക്ഷം പരാതികളാണ് അന്ന് ഈ കോള്‍ സെന്ററിലൂടെ പരിഹരിച്ചത്.ആര്‍ക്കുവേണേലും എപ്പോള്‍ വേണേലും എവിടുന്നുവേണേലും മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ടുവിളിക്കുന്നതിന് ഏര്‍പ്പാടാക്കിയ ഈ കോള്‍ സെന്റര്‍ മൂന്നു ഷിഷ്റ്റിലായി 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു.സെക്രട്ടേറിയറ്റില്‍ നിന്നുള്ള 4 സെക്ഷന്‍ ഓഫീസര്‍മാരും 11 കരാറുകാരുമായിരുന്നു ജീവനക്കാര്‍. ടോള്‍ ഫ്രീ നമ്പറിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമായിരുന്നു.

ഇടനിലക്കാരില്ലാതെ
കറന്റ് പോകുമ്പോഴും വെള്ളം നിലയ്ക്കുമ്പോഴും വഴിവിളക്ക് കത്താതിരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഇടനിലക്കാരില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നത് ഈ നമ്പരിലൂടെയാണ്. നമുക്കതു ചെറിയ പ്രശ്നം, പക്ഷേ അവര്‍ക്കത് വലിയ പ്രശ്നം.2014ല്‍ മലയാളി നഴ്സമാരെ ഇറാക്കില്‍ ഐഎസ്ഐ ഭീകരര്‍ ബന്തികളായിക്കയപ്പോഴും മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നമായി വളര്‍ന്നപ്പോഴുമൊക്കെ ബന്ധപ്പെട്ടവര്‍ കോള്‍ സെന്ററിലൂടെയാണ് എന്റെയടുത്തെത്തിയ്ത്.

ഒന്നുകൂടി പറയാം
ഒരു സംഭവം കൂടി പറയാം. തിരുവനന്തപുരം നഗരസഭയിലെ ഒരു സിപിഎം കൗണ്‍സിലര്‍ അടിയന്തരമായി കോള്‍സെന്ററിലേക്കു വിളിക്കുന്നു. പുലയനാര്‍കോട്ട ക്ഷയരോഗ ആശുപത്രിയില്‍ ഒരു രോഗി മരിച്ചു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. മൃതദേഹം മോര്‍ച്ചറിയിലോ ഫ്രീസറിലോ വയ്ക്കാനുള്ള ചുറ്റുപാടില്ല. സ്വന്തം വീടെന്നു പറയാന്‍ ഒരു വീടിന്റെ ചായിപ്പിലാണു താമസം.അവിടെക്കു മൃതദേഹം രാത്രിയില്‍ കൊണ്ടുപോകാനും പറ്റില്ല. തിരുവനന്തപുരത്ത് മൃതദേഹം സംസ്കരിക്കുന്ന പൊതുശ്മശാനമായ ശാന്തികവാടം വൈകുന്നേരം അഞ്ചു മണിക്ക് അടയ്ക്കുകയും ചെയ്യും. ഒരു പരിഹാരം തേടിയാണ് കൗണ്‍സിലര്‍ കോള്‍ സെന്ററില്‍ വിളിച്ചത്.

എന്റെ ഓഫീസ് ഇടപെട്ടു
കോള്‍ സെന്ററിലൂടെ വിവരം അറിഞ്ഞ എന്റെ ഓഫീസ് ഇടപെട്ടു. തുടര്‍ന്ന് ശാന്തികവാടം തുറന്നുവയ്ക്കുകയും രാത്രി എട്ടുമണിയോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.ഇതുപോലുള്ള ഒന്നും രണ്ടുമല്ല, മൂന്നര ലക്ഷം സംഭവങ്ങളുണ്ട്. ഇതായിരുന്നു എന്റെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം!ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications