വാഹന അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം നല്കാന് സുപ്രിം കോടതി വിധി
ദുബായ്: വാഹന അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശിക്ക് 22 ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം നാല് കോടി രൂപ) കോടതി ചെലവ് ഉള്‍പെടെ നഷ്ടപരിഹാരം നല്കുവാനുള്ള ദുബായ് കോടതിയുടെ അപ്പീല്‍ വിധിയാണ് സുപ്രീം കോടതി ശരി വെച്ചത്. തൃശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്റെ മകന് ആന്റണി കൊക്കാടന്നാണ് നഷ്ടപരിഹാരം ലഭിക്കുക. ദുബായിലുള്ള ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റെറ്റീവ് ആയി ജോലി ചെയ്തു വരവേ 2015ല്‍ ഉമ്മുല്‍ ഖുവൈനില്‍ ഹൈവെയില്‍ വച്ച് അറബു വംശജന് ഓടിച്ച വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ സാരമായ പരിക്കേറ്റ ആന്റണിയെ ആദ്യം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലും പിന്നീട് ദുബായ് റാഷിദിയ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ദുബായില്‍ സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ആന്റണിയുടെ സഹോദരി ഭര്‍ത്താവ് വര്‍ഗീസ് കൊടിയനും, കമ്പനി ഉടമ വര്‍ഗീസ് ആന്റണിയും കൂടി ചേര്‍ന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റസിലെ നിയമ പ്രതി നിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏല്പിക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ അറബു വംശജന് ആന്റണിയുടെ ഭാഗത്ത് തെറ്റുണ്ടന്നു വാദിച്ചു കൊണ്ട് തനിക്കു അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ആന്റണിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. 30 ലക്ഷം യുഎഇ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപെട്ടാണ് ദുബായ് കോടതിയില്‍ അറബു വംശജനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് കേസ് നല്‍കിയത്. ഈ കേസില്‍ സിവില്‍ കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനെതിരെ നല്കിയ അപ്പീല്‍ കേസില്‍ കോടതി ചെലവടക്കം 22 ലക്ഷം ദിര്‍ഹം വാഹന അപകടത്തില്‍പെട്ട ആന്റണിക്ക് നല്കാന് ഉത്തരവായി. വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഇതില്‍ ആണ് അപ്പീല്‍ കോടതി വിധി ശരി വെച്ച് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ വിധി ഉണ്ടായത്. നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്റണിയെ അഡ്വക്കേറ്റ് നല്കിയ അപേക്ഷയെ മാനിച്ച് കോടതി യുഎഇ യില്‍ നിന്നും മെഡിക്കല്‍ ഡോക്ടറെ നാട്ടില്‍ അയച്ചാണ് എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് ഫിസിക്കല്‍ മെഡിസിന് & രിഹാബിലിട്ടേഷന്‍ വകുപ്പ് തലവന്‍ ഡോക്ടര്‍.

കെ സുരേന്ദ്രന്റെ സാനിദ്ധ്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടറുടെ കൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയും അനുഗമിച്ചിരുന്നു. വിധി നടപ്പിലാക്കി കിട്ടാന്‍ ദുബായ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സമീപ കാലത്ത് ഉണ്ടായ കേസുകളെ താരതമ്യം ചെയ്താല്‍ നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications