കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന
രേണു സുധിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങളിൽ മറുപടിയുമായി ദിയ സന. കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദിയ സന തുറന്നടിച്ചു. ചില യുട്യൂബ് ചാനലുകൾ തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി കാര്യങ്ങൾ വെറുതെ വിവാദമാക്കുകയാണെന്നും അവർ പറഞ്ഞു. ദിയയുടെ വാക്കുകളിലേക്ക്
'രേണു സുധി വിഷയത്തിൽ ഞാൻ രേണുവിനൊപ്പമാണ് . രേണുവിന്റെ കൂടെ തന്നെയാണ്. കിച്ചു പറഞ്ഞത് കിച്ചുവിന്റെ മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളെ പറ്റിയിട്ടാണ്. പക്ഷെ എങ്ങനെയാണ് രേണു സുധി കിച്ചുവിനെ ഇനിയുള്ള കാലം മുഴുവൻ നോക്കണം, അല്ലെങ്കിൽ കിച്ചുവിനെ രേണുവാണ് നോക്കേണ്ടത് എന്ന ഒരു ബാധ്യത രേണുവിന് വരുന്നത്? കിച്ചുവിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആളുകൾ മരണപ്പെട്ടുപോയി. ഒന്ന് സുധി ചേട്ടൻ ,പിന്നെ ഉള്ളത് ശാലിനി. അവർ രണ്ടുപേരും മരിച്ചുപോയി. സുധിച്ചേട്ടൻ്റെ ഭാര്യയായിട്ട് വന്ന ആളാണ് രേണു. അവൾ ആ കുട്ടിയെ നല്ല രീതിയിൽ തന്നെയാണ് നോക്കിയത്. ഞാൻ മനസ്സിലാക്കുന്നത് കൂടുതൽ വിവരങ്ങളും കാര്യങ്ങളുമൊക്കെ രേണു തന്നെ പറയും എന്നാണ്.

കാരണം ഒരുപാട് രേണുവിനും പറയാനുണ്ട്. രേണു ഇതൊന്നും പറയാതെ ഇങ്ങനെ ഇരിക്കുകയാണ്. പിന്നെ ഇതൊക്കെ കുത്തി തിരിച്ചു വിടാൻ വേണ്ടിയിട്ട് പാഷാണത്തിൽ കൃമികൾ ഒക്കെ ഉണ്ട്. സ്വന്തം അക്കൗണ്ടുകൾ റീച്ച് ആക്കുക എന്നതാണ് ഇതുങ്ങളുടെ ലക്ഷ്യം. ഒരോരുത്തരുടെ കുടുംബജീവിതം നശിപ്പിക്കുക, കാരണം ഇതിനൊന്നും ജീവിതം ഒന്നുമില്ല .സ്വാഭാവികമായിട്ടും ഇങ്ങനെ പബ്ലിക്കിലൊക്കെ ഇങ്ങനെ നല്ല എക്സ്പോഷർ ഉള്ള മനുഷ്യരെ വന്ന് ചൊറിയുക, അതിൻ്റെ എക്സ്പോഷർ വാങ്ങുക, എന്നിട്ട് നീതി വാങ്ങിക്കൊടുത്തു എന്ന് പറയുക എന്നതൊക്കെയാണ്.
കിച്ചുന്റെ വീഡിയോയിൽ കിച്ചുന്റെ ട്രോമയൊക്കെയാണ് പറയുന്നത്. കിച്ചു ക്ലാരിഫിക്കേഷൻ ഇല്ലാതെ പല കാര്യങ്ങൾ പറയുന്നുണ്ട് . ഇപ്പോൾ തന്നെ രേണു വന്ന് പറഞ്ഞു ആ വണ്ടിക്കകത്ത് രേണു ഉണ്ടായിരുന്നില്ല എന്നുള്ളത്. അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എല്ലാവരും കൂടെ പോകുന്ന സമയത്ത് ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്നാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് രേണു സുധിയാണ് എന്നാണ്. രേണു അവിടെ ഉണ്ടായിരുന്നില്ല . കിച്ചു സംസാരിക്കുമ്പോൾ അത് രേണുവിന്റെ ഫാമിലി ആണെങ്കിൽ അത് അങ്ങനെ പറയുക. പറയുമ്പോഴത്തേക്ക് ചിലപ്പോൾ ആ ഒരു ഇമോഷൻസ് ഒക്കെ മനസ്സിലാകും .പക്ഷേ അത് രേണുവിനെ സൈബർ അധിക്ഷേപത്തിന് ഇട്ടുകൊടുക്കുന്ന സാഹചര്യമൊക്കെ ആക്കിയിട്ടുണ്ട്.
അതുപോലെ തന്നെ ഭർത്താവ് മരിച്ച സ്ത്രീ വിഷമിച്ച് കരഞ്ഞു നിലവിളിച്ചിരിക്കണം എന്നതൊക്കെ ആരാണ് നിശ്ചയിക്കുന്നത്. ചീതയിൽ ചാടി ചാവണമെന്ന സതി പരിപാടിയൊന്നുമില്ല.സ്ത്രീകൾ അതിൽ നിന്നൊക്കെ മുക്തി നേടണം, ജീവിച്ച് മുന്നോട്ട് വരണം. 21 വയസ്സായ ഒരു പയ്യനെ നോക്കേണ്ട ബാധ്യത എന്താണ് അവർക്ക്. എന്നിട്ട് ഒരു രണ്ടു മൂന്ന് ദിവസത്തിനു മുമ്പ് വരെ അവർ പൈസ ഇട്ടു കൊടുത്തിരിക്കുന്നു ആ പയ്യന്. അപ്പോൾ എന്താണ് ഇതിന്റെക്കെ ഇടയിൽ സംഭവിച്ചത്? അതിനെയൊക്കെ പറ്റിയാണ് മനസ്സിലാക്കേണ്ടത്.
രേണു കുറയൊക്കെ സോഷ്യൽ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയും കണ്ടൻ്റിന് വേണ്ടിയുമൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.അതൊക്കെ മനസിലാകും. അതൊന്നും കാര്യമാക്കേണ്ടതില്ല. പക്ഷെ രേണു എന്ന സ്ത്രീ ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്യുന്ന സ്ത്രീയാണ്. വല്ലാതെ ബുദ്ധിമുട്ടുന്നൊരാളാണ്',ദിയ സന പറഞ്ഞു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications