പ്രതിരോധ മന്ത്രിയായി ആന്റണി തുടര്‍ന്നേക്കും
ദില്ലി: പുതിയ മന്ത്രിസഭയിലെ വകുപ്പുകളുടെ വീതംവെപ്പ് സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ പ്രണബ് മുഖര്‍ജി, എകെ ആന്റണി, പി ചിദംബരം, കപില്‍ സിബല്‍, കമല്‍നാഥ് എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരുമെന്നാണ് സൂചന.
വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ധനവകുപ്പ് പ്രണബിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയെ ധനവകുപ്പ് ഏല്പിയ്ക്കണമെന്നാണ് പ്രധാനമന്ത്രി മന്മോഹന് സിങിന്റെ താത്പര്യം. എന്നാല്‍ ഈ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല.
പ്രതിരോധ വകുപ്പ് മന്ത്രി പദവിയില്‍ ആന്റണി തുടരുമെന്നാണ് അറിയുന്നത്. വകുപ്പിനെ ആരോപണമുക്തമാക്കി നിലനിര്‍ത്തുകയെന്ന പാര്‍ട്ടിയുടെ ലക്ഷ്യമാണ് ആന്റണിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.
പ്രണബിന് സ്ഥാനചലനം സംഭവിയ്ക്കുകയാണെങ്കില്‍ തന്ത്രപ്രധാനപരമായ വിദേശകാര്യ ചുമതല ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകളും ഇന്ദ്രപ്രസ്ഥത്തില്‍ സജീവമാണ്. മുന്വാണിജ്യ മന്ത്രി കമല്‍നാഥിന്റെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ വിദേശകാര്യമന്ത്രാലത്തിന്റെ ചുമതല ഏല്പിയ്ക്കുമെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ തരൂരിന് ക്യാബിനറ്റ് പദവി നേരിട്ട് നല്‍കുന്നതിനെ എതിര്‍ക്കുന്നവരും പാര്‍ട്ടിയ്ക്കുള്ളിലുണ്ട്.
അങ്ങനെയാണെങ്കില്‍ തരൂരിന് വിദേശകാര്യ വകുപ്പിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്‍കാനാണ് സാധ്യത.
ആഭ്യന്തര മന്ത്രി സ്ഥാനം ചിദംബരം തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വാണിജ്യ മന്ത്രി പദവിയില്‍ നിന്ന് കമല്‍നാഥ് മാറുകയാണെങ്കില്‍ കപില്‍ സിബലോ ജയറാം രമേഷോ തത്സ്ഥാനത്തേക്ക് പരിഗണിയ്ക്കപ്പെട്ടേക്കാം.
അതിനിടെ പ്രധാനപ്പെട്ട ക്യാബിനറ്റ് പദവികള്‍ക്കുള്ള യുപിഎ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം തുടരുകയാണ്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം പല സുപ്രധാന വകുപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് 200ലധികം സീറ്റ് നേടിയ സാഹചര്യത്തില്‍ ഇവരുടെ സമ്മര്‍ദ്ദം എത്രത്തോളം ഫലിയ്ക്കുമെന്ന് കണ്ടു തന്നെ അറിയണംയ
കേരളത്തില്‍ നിന്ന് എകെ ആന്റണി, ഡോ ശശി തരൂര്‍, ഇ അഹമ്മദ് എന്നിവര്‍ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തിനു സാധ്യത കല്പിയ്ക്കപ്പെടുന്നുണ്ട്. കെവി തോമസ്, പിസി ചാക്കോ എന്നിവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കിലും ആന്‍ണിക്കു താത്പര്യമുണ്ടെന്നതാണു മുന്‍ കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന മുല്ലപ്പളളിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍











Click it and Unblock the Notifications