സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ പിന്‍വലിച്ചു

ഞങ്ങള്‍ പിന്തുണ പിന്‍വലിക്കുകയാണ്. പാര്‍ട്ടിയുടെ മന്ത്രിമാര്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണും. വെള്ളിയാഴ്ച മൂന്നുമണിയോടെ രാജിക്കത്തുകള്‍ കൈമാറും-പാര്‍ട്ടി എംപിമാരുടെ യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി അറിയിച്ചു.
മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. സര്‍ക്കാറിന് എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ആറു മന്ത്രിമാരും രാജിവെയ്ക്കും. ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തനിച്ചു പോരാടും. അതേ സമയം ഡീസല്‍ വിലവര്‍ധന മൂന്നു രൂപയാക്കി കുറയ്ക്കുകയും സബ്സിഡിയോടെയുള്ള ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തുകയും ചെയ്താല്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മമത ബാനര്‍ജി ഉയര്‍ത്തിയ വിഷയങ്ങളെ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. യുപിഎ സര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ പിന്‍വലിക്കുന്നതിന് മമത 72 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications