അഹമ്മദ് പട്ടേലിനെ വിടാതെ എന്‍ഫോഴ്സ്മെന്റ്.... തുടര്‍ച്ചയായ മൂന്നാം ദിവസം ചോദ്യം ചെയ്യല്‍!!
ദില്ലി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ വിടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തുടര്‍ച്ചയായ മൂന്നാം ദിവസവും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുകയാണ്. സന്ദേസര ബ്രദേഴ്സ് ബാങ്കിലെ പണം ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. പട്ടേലിന്റെ വീട്ടില്‍ മൂന്നംഗ ഉദ്യോഗസ്ഥ സംഘവും ഒപ്പം മറ്റ് ഉദ്യോഗസ്ഥരും നേരത്തെ തന്നെ എത്തിയിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ ലുട്യന്‍സ് സോണിലാണ് അദ്ദേഹത്തിന്റെ വസതി. അതേസമയം കോണ്‍ഗ്രസ് അദ്ദേഹത്തെ ബിജെപി വേട്ടയാടുകയാണെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ തെളിവുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

ജൂണ്‍, 27, 30 തിയതികളിലായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അദ്ദേഹത്തെ 17 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. നേരത്തെ അദ്ദേഹത്തോട് ഇഡി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവരോട് വീട്ടില്‍ വന്ന് ചോദ്യം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖനായ മൂന്നാമത്തെ നേതാവാണ് ഇത്തരത്തില്‍ ഇഡി ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്നത്. നേരത്തെ പി ചിദംബരത്തെയും ഡികെ ശിവകുമാറിനെയും ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
അഹമ്മദ് പട്ടേലിന്റെ അറസ്റ്റ് ഉണ്ടാവുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ടീം സോണിയയിലെ ഏറ്റവും ശക്തനായ നേതാവാണ് ഉള്ളിലാവാന്‍ പോവുന്നത്. വഡോദര ആസ്ഥാനമായ സ്റ്റെര്‍ലിംഗ് ബയോടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രമോട്ടേഴ്സാണ് സന്ഡേസര ബ്രദേഴ്സ്. ഇവരുമായി അനധികൃത ഇടപാടാണ് അഹമ്മദ് പട്ടേലിനുണ്ടായിരുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലിനെയും മരുമകന് ഇര്ഫാന് അഹമ്മദ് സിദ്ദിഖിയെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
സന്ദേസര ഗ്രൂപ്പിലെ ജോലിക്കാരനായിരുന്ന സുനില്‍ യാദവിന്റെ മൊഴിയെ തുടര്‍ന്നാണ് അഹമ്മദ് പട്ടേലിന്റെ മകനെയും മരുമകനെയും ചോദ്യം ചെയ്യുന്നത്. ഇയാള്‍ രണ്ട് തവണകളായി 15 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയെന്നും, ചേതന്‍ സന്ദേസര പറഞ്ഞിട്ടാണെന്നും മൊഴിയിലുണ്ട്. നിശാക്ലബിലെ പാര്‍ട്ടിക്കായി അവസരം ഒരുക്കിയെന്നും പറയുന്നുണ്ട്. ഇത്തരത്തില്‍ സൂചനകള്‍ അഹമ്മദ് പട്ടേലിനെതിരെയും നീളുന്നുണ്ട്. അതേസമയം ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും ഉണ്ട്. രാഹുല്‍ ഗ്രൂപ്പിന് വലിയ താല്പര്യം അഹമ്മദ് പട്ടേലിനോടില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications