മുസ്ലീമായ എക്സിക്യൂട്ടീവിന്റെ വർക്ക് എത്തിക്സിൽ വിശ്വാസമില്ലെന്ന് ഉപഭോക്താവ്, പിന്തുണച്ച് എയര്‍ടെല്‍
Recommended Video

ഹിന്ദുവായ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ എയര്‍ടെല്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വിവാദമായിരിക്കുന്നത്. എയര്‍ടെല്‍ ഡിടിഎച്ച് സര്‍വ്വീസില്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പൂജ സിങ്ങ് എന്ന ഉപഭോക്താവ് എയര്‍ടെല്ലിന്റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനെ വിളിച്ചത്.
ഷുഹൈബ് എന്ന എക്സിക്യൂട്ടീവാണ് പൂജയ്ക്ക് മറുപടി നല്‍കിയത്. താങ്കളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കാമെന്നുമായിരുന്നു ഷുഹൈബ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഹിന്ദുവായ ഒരാളുടെ സേവനം മാത്രമേ താന്‍ സ്വീകരിക്കൂവെന്നായിരുന്നു പൂജയുടെ മറുപടി. ഇതായിരുന്നു വിവാദങ്ങളുടെ തുടക്കം.

സര്‍വ്വീസിന്
ഡിടിഎച്ച് സര്‍വ്വീസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അത് മാറ്റി നല്‍കണമെന്നുമായിരുന്നു പൂജ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എയര്‍ടെല്ലിന് സന്ദേശം അയച്ചത്. മുമ്പ് തന്റെ പരാതി ഉന്നയിച്ചപ്പോള്‍ മറുപടി തന്ന കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയതെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉടന്‍ തന്നെ എയര്‍ടെല്ലിലെ ഷുഹൈബ് എന്ന എക്സിക്യൂട്ടീവ് പൂജയ്ക്ക് മറുപടിയുമായി എത്തി.

പരിഹരിക്കും
പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കാമെന്നുമായിരുന്നു ഷുഹൈബിന്റെ മറുപടി. എന്നാല്‍ മുസ്ലീമായ ഒരാളുടെ സേവനം തനിക്ക് ആവശ്യമില്ലെന്നും ഹിന്ദുവായ ഒരു കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനോട് മാത്രമേ താന്‍ സംസാരിക്കുകയുള്ളൂവെന്നുമായിരുന്നു പൂജയുടെ മറുപടി. പൂജയുടെ വര്‍ഗീയ ചുവയുള്ള ആവശ്യം എയര്‍ടെല്‍ പരിഗണിക്കുകയും ഷോയബിന് പകരം ഗഗന്‍ജോത് എന്ന ഹിന്ദു പ്രതിനിധിയെ പ്രശ്ന പരിഹാരത്തിനായി നിയമിക്കുകയും ചെയ്തു.
|
പ്രതിഷേധം
പൂജയുടെ വര്‍ഗീയ ചുവയുള്ള പരാമര്‍ശത്തേക്കാള്‍ വിവാദമായത് എയര്‍ടെല്‍ സ്വീകരിച്ച നടപടിയാണ്. ഒരു ഉപഭോക്താവിന്റെ വര്‍ഗീയത വമിക്കുന്ന ആവശ്യത്തെ ഒരു തരത്തിലും എതിര്‍ക്കാതെ വഴങ്ങിക്കൊടുക്കുകയാണ് എയര്‍ടെല്‍ ചെയ്തതെന്ന വിമര്‍ശനമാണ് പരക്കെ ഉയര്‍ന്നത്. നിരവധി പേര് എയര്‍ടെല്ലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
|
ഒമര്‍ അബ്ദുള്ളയും
പല പ്രമുഖരും എയര്‍ടെല്ലിന്റെ നടപടിയെ പരസ്യമായി തന്നെ വിമര്‍ശിച്ചു. ഇത്രയധികം മതഭ്രാന്ത് വെച്ച് പുലര്‍ത്തുന്ന കമ്പനിക്കായി ഒരു ചില്ലികാശ് പോലും ചിലവാക്കില്ലെന്നായിരുന്നു ജമ്മു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. താന്‍ എയര്‍ടെല്ലിന് നിന്ന് മറ്റൊരു സര്‍വ്വീസ് പ്രൊവൈഡറിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയാണ്. മാത്രമല്ല തന്റെ എയര്‍ടെല്‍ ഡിടിഎച്ചും ബ്രോഡ്ബാന്റും പിന്‍വലിക്കുകയാണെന്നും അദ്ദേഹം തന്റെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.

പോര്‍ട്ട് ചെയ്യുമെന്ന്
എയര്‍ടെല്ലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തങ്ങള്‍ എയര്‍ടെല്‍ നമ്പര്‍ പോര്‍ട്ടു ചെയ്യുകയാണെന്നാണ് പലരും കുറിച്ചത്. പ്രതിഷേധം കനത്തതോടെ തങ്ങള്‍ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ ജീവനക്കാരോട് വേര്‍തിരിവ് കാണിക്കാറില്ലെന്നും ഷുഹൈബും ഗഗന്‍ജോതും തങ്ങളുടെ വിലപ്പെട്ട പ്രതിനിധികള്‍ തന്നെയാണെന്നും ഇനി ഇത്തരത്തിലൊരു ആവശ്യവുമായി കമ്പനിയെ സമീപിക്കരുത് എന്നും എയര്‍ടെല്‍ പിന്നീട് വിശദീകരണകുറിപ്പ് ഇറക്കി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications