ലോക്ക്ഡൗണിന് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍; വ്യവസായ ശാലകള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. ഇത് കഴിഞ്ഞും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച് ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല.
ലോക്ക്ഡൗണിന് ശേഷം വ്യവസായ സ്ഥാപങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ആദ്യത്തെ ഒരാഴ്ച്ച ട്രെയലോ ടെസ്റ്റ് റണ്‍ പിരീഡോ ആയിരിക്കുമെന്ന് കേന്ദ്രം പുറത്ത് വിട്ട മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

വിശാഖപട്ടണം വാതക ചോര്‍ച്ചയ്ക്ക് ശേഷം ശനിയാഴ്്ച്ചയാണ് കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്. വിശാഖപട്ടം ദുരന്തത്തില്‍ 11 പേരായിരുന്നു മരണപ്പെട്ടത്. ആയിരത്തിലധികം പേരെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ദേശിയ ദുരന്തനിവാരണ അതോറിറ്റിയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ ഘട്ടങ്ങളില്‍ തന്നെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തരുടെന്നും പകരം സുരക്ഷക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
മുഴുന്‍ സമയവും ഫാക്ടറിയും ചുറ്റുപാടും ശുചിയായി സൂക്ഷിക്കണം. ഓരോ 2-3 മണിക്കൂര്‍ ഇടവേളയിലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തണം. ഓരോ ഉപയോഗത്തിലും ഭക്ഷണം കഴിക്കുന്ന മേശകള്‍ ഉള്‍പ്പെടെ സ്ഥലങ്ങള്‍ അണുവിമുക്തമാക്കണം, അപകട സാധ്യത കുറക്കുന്നതിനായി ചില പ്രത്യേക ഉപകരണങ്ങളില്‍ ജേലി ചെയ്യുന്നവര്‍ അസാധാരണ ശബ്ദങ്ങള്‍, മണം, ചോര്‍ച്ച, പുക തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയേണ്ടതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ടെന്നും മാര്‍ഗ രേഖയില്‍ സൂചിപ്പിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഫാക്ടറികളിലെത്തുന്ന എല്ലാ തൊഴിലാളികളുടേയും ശരീര താപനില പരിശോധിക്കണമെന്നും ഒരു ദിവസം രണ്ട് തവണയെങ്കിലും ഇത് ആവര്‍ത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലാക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നു.തൊഴിലാളികള്‍ക്ക് നിരീക്ഷണം ആവശ്യമായി വന്നാല്‍ അതിനുള്ള സൗകര്യം ഫാക്ടറി തന്നെ ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
24*7 എന്ന തോതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഒരു ഷിഫ്റ്റില്‍ മാനേജറും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും അടക്കം 33 ശതമാനം പേര്‍ക്ക് പ്രര്ത്തിക്കാമെന്നാണ് നിര്‍ദേശം.
രാജ്യത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം 62939 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയും ഉയരുകയാണ്. 2109 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications