ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, 30 പേര് കസ്റ്റഡിയില്‍
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തം ഏറ്റവും ആഘാതം സൃഷ്ടിച്ച സഹ്റാന്‍പൂരില്‍ മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. 22 പേര് ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ വിവിധയിടങ്ങളിലായി 36 പേര് മരിച്ചെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹ്റാന്‍പൂരില്‍ മാത്രം ഇതിനോടകം 30 ഓളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും എസ്എസ്പി ദിനേഷ് കുമാര്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപം വീതവും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപ വീതവും സഹായ ധനം അനുവദിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെ അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകള്‍ക്കാണ് ദുരന്തം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടില്‍ നിന്ന് മദ്യം വാങ്ങിയ ഇവര്‍ മദ്യം കുടിച്ചതിന് ശേഷം ബാക്കിവന്ന മദ്യം സഹന്‍പൂരില്‍ വില്‍പ്പന നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications