ക്ലീന്‍ ഗംഗ പദ്ധതി; ഗോമുഖ് മുതല്‍ ഹരിദ്വാര്‍ വരെ പ്ലാസ്റ്റിക് നിരോധിച്ചു
ഹരിദ്വാര്‍: അങ്ങേയറ്റം മാലിന്യംകൊണ്ട് നിറഞ്ഞ ഗംഗയെ മാലിന്യത്തില്‍ നിന്നും മുക്തമാക്കാന്‍ കര്‍ശന നടപടികളുമായി നാഷണല്‍ ഗ്രീന്‍ ട്രൈബൂണല്‍. ഇതിന്റെ ഭാഗമായി ഗോമുഖ് മുതല്‍ ഹരിദ്വാര്‍വരെ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഗ്രീന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഫിബ്രുവരി 1 മുതല്‍ നിരോധനം പൂര്‍ണമായും പ്രാബല്യത്തിലാകും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗംഗയില്‍ നിക്ഷേപിച്ചാല്‍ ഇനിമുതല്‍ കര്‍ശന നടപടിയാകും സ്വീകരിക്കുക. ഹോട്ടലുകള്‍, ആശ്രമങ്ങള്‍, ധര്‍മശാലകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് എന്‍ജിടി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 5,000 മുതല്‍ 20,000 രൂപവരെയാകും മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ ഇവരില്‍ നിന്നും പിഴയീടാക്കുക.

ഹോട്ടലുകള്‍ക്കും ധര്മശാലകള്ക്കും 5,000 രൂപ വീതവും, ആശുപത്രികള്‍ക്ക് 20,000 രൂപവരെയുമാകും പിഴ ഈടാക്കുക. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് എന്‍ജിടി അറിയിച്ചു. അതേസമയം ഗംഗയില്‍ നടക്കുന്ന സാഹസിക വഞ്ചി തുഴച്ചിലിന് നിരോധനം ഏര്‍പ്പെടുത്തിയില്ല. വഞ്ചിതുഴയല്‍ മാലിന്യത്തിന് കാരണമാകുന്നില്ലെന്ന് എന്‍ജിടി വിലയിരുത്തി.
ചെറുകിട, വന്‍കിട കമ്പനികളും ഹോട്ടലുകളുമെല്ലാം വന്‍തോതിലുള്ള മാലിന്യമാണ് ഗംഗയില്‍ നിക്ഷേപിക്കുന്നത്. ഗംഗയില്‍ വിശുദ്ധ സ്നാനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരും ഗംഗയെ മലിനമാക്കുന്നതില്‍ പിന്നിലല്ല. കോടിക്കണക്കിന് രൂപ ഇതിനികം തന്നെ ഗംഗ ശുചിയാക്കാന്‍ ചെലവഴിച്ചുകഴിഞ്ഞെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയ ലക്ഷണമില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കടക്കാതെ ഗംഗയെ മാലിന്യത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എന്ജിടിയുടെത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications