Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്വാട്ട നിയമങ്ങൾ മാറും: കേന്ദ്രം

ദില്ലി: രാജ്യത്തെ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇ ഡബ്ല്യൂ എസ് (സാമ്പത്തികമായി ദുർബലരായ വിഭാഗം) സംവരണ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ ഈ അധ്യയന വർഷത്തേക്ക് നിലനിർത്തുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലം കഴിഞ്ഞ ദിവസം പുറത്ത് വന്നു. നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) വിദ്യാർത്ഥികൾക്കുള്ള പ്രവേശനവും കോളേജുകൾ അനുവദിക്കലും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാനദണ്ഡങ്ങൾ മാറ്റുന്നത് സങ്കീർണതകളിലേക്ക് നയിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ അടുത്ത അധ്യയന വർഷം മുതൽ ഇ ഡബ്ല്യൂ എസ് മാനദണ്ഡം പുനഃപരിശോധിക്കാൻ കഴിയുമെന്നും സർക്കാർ അറിയിക്കുന്നു. പുതുക്കിയ ഇ ഡബ്ല്യൂ എസ് മാനദണ്ഡം തർക്കവിഷയമായ ₹ 8 ലക്ഷം വാർഷിക വരുമാന പരിധി നിലനിർത്തുന്നുണ്ട്. എന്നാൽ വരുമാനം പരിഗണിക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഒഴിവാക്കുന്നു. നവംബറിൽ നടന്ന അവസാന ഹിയറിംഗിൽ, നിലവിലുള്ള വരുമാന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്നും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

loksabha

8 ലക്ഷം രൂപ വാർഷിക വരുമാന മാനദണ്ഡം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16 എന്നിവയുമായി പൊരുത്തപ്പെടുന്നതായി സർക്കാർ നേരത്തെ വാദിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് ഇത് ബോധ്യപ്പെട്ടില്ല. "നിങ്ങൾക്ക് കുറച്ച് ജനസംഖ്യാപരമായ അല്ലെങ്കിൽ സാമൂഹിക-സാമ്പത്തിക ഡാറ്റ ഉണ്ടായിരിക്കണം. നിങ്ങൾക്ക് 8 ദശലക്ഷം കണക്കുകൾ വായുവിൽ നിന്ന് പറിച്ചെടുക്കാൻ കഴിയില്ല,"- എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലുടനീളം ഈ മാനദണ്ഡം എങ്ങനെ പ്രയോഗിക്കാമെന്നും കോടതി ചോദിച്ചിരുന്നു. "ഒരു ചെറിയ പട്ടണത്തിലോ ഗ്രാമത്തിലോ ജീവിക്കുന്ന ഒരു വ്യക്തിയുടെ സമ്പാദ്യം ഒരു മെട്രോ നഗരത്തിലെ അതേ വരുമാനവുമായി എങ്ങനെ തുല്യമാക്കും?" കോടതി ചോദിച്ചു.
ഇ ഡബ്ല്യൂ എസ് ക്വാട്ട പ്രശ്നത്തെക്കുറിച്ചുള്ള തർക്കം നീറ്റ് പ്രവേശനത്തെ ബാധിച്ചു. തീരുമാനത്തിലെ കാലതാമസത്തിനെതിരെ കഴിഞ്ഞ ആഴ്ച ദേശീയ തലസ്ഥാനത്ത് ജൂനിയർ ഡോക്ടർമാർ 14 ദിവസത്തെ പ്രതിഷേധം ആരംഭിച്ചു. ഈ വിഷയത്തിൽ സർക്കാറിന് കാലിടറുകയാണെന്നായിരുന്നു ഡോക്ടർമാരുടെ ആരോപണം. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇവർ നല്‍കുന്നത്. പ്രത്യേകിച്ച് കോവിഡ് പാൻഡെമിക്കിന്റെ സാഹചര്യത്തില്‍.

വിദഗ്ധ സമിതിയുടെ ഇ ഡബ്ല്യൂ എസ് മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സമ്മതിച്ചതിനെ തുടർന്നായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. നവംബർ 27 മുതൽ ഡോക്ടർമാർ സമരത്തിലായിരുന്നു. സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

2021ലെ നീറ്റ് പിജി കൗൺസിലിംഗ് സർക്കാർ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒ ബി സി സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വർഷം ജുലൈ മാസത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യൂഎസ്)നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏഴരശതമാനവും സംവരണമാണ് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+