മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആശ്വാസം നല്കി സര്‍വ്വേ! പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ മോദി തന്നെ
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന് സര്‍വ്വേ. എന്നാല്‍ മറാത്തകളെ പ്രീതിപ്പെടുത്താനായി 16 ശതമാനം സംവരണം നടപ്പിലാക്കിയിട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനപ്രീതി ഉയര്‍ന്നിട്ടില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേ പൊളിറ്റിക്കല്‍ എക്സ്ചേഞ്ച് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ആശ്വസിക്കാവുന്ന കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ നിന്ന് വരുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്

മറാത്തക്കാര്‍ക്ക് സംവരണം
വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും മറാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ജൂലൈയില്‍ മറാത്തക്കാര്‍ തുടങ്ങിയ സംവരണ സമരം അക്രമാസക്തമായിരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നവംബറില്‍ വിഭാഗത്തിന് 16 ശതമാനം സംവരണം ഫഡ്നാവിസ് സര്‍ക്കാര്‍ നടപ്പാക്കിയത്.

മറാത്ത പ്രധാന വോട്ടുബാങ്ക്
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 30 ശതമാനവും മറാത്തക്കാരാണ്. സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറാത്തകളെ കൂടെ നിര്‍ത്താനാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

സര്‍ക്കാരിന് ഗുഡ് മാര്‍ക്ക്
എന്നാല്‍ സംവരണം ഫഡ്നാവിസിന്റെ ജനപ്രീതി ഉയര്‍ത്തിയില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കാരില്‍ സംതൃപ്തരാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും വ്യക്തമാക്കിയത്. 34 ശതമാനം പേര് സര്‍ക്കാരില്‍ അസംതൃപ്തി രേഖപ്പെടുത്തി.

ഉദ്ദവ് താക്കറയ്ക്കും പിന്തുണ
സംസ്ഥാനത്തിന്റെ അടുത്ത മുഖ്യനായി ഫഡ്നാവിസാണ് സര്‍വ്വേയില്‍ മുന്‍ഗണനയെങ്കിലും സര്‍വ്വേയില്‍ പങ്കെടുത്ത 15 ശതമാനം പേര് ശിവസേന നേതാവ് ഉദ്ദവ് താക്കറയേയും എന്‍സിപി നേതാവ് ശരദ് പവാറിനേയും പിന്തുണച്ചു.

കര്‍ഷകര്‍ സര്‍ക്കാരിനെതിരെ
അതേസമയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് മുഖ്യമന്ത്രി പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. കര്‍ഷക സൗഹൃദ നയങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം കര്‍ഷകരും സര്‍ക്കാരില്‍ അതൃപ്തി രേഖപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ
സര്‍വ്വേയില്‍ പങ്കെടുത്ത 45ശതമാനം പേരും കേന്ദ്രസര്‍ക്കാരില്‍ തൃപ്തി രേഖപ്പെടുത്തി. 33 ശതമാനം ആളുകളാണ് അസംതൃപ്തി രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ രേഖപ്പെടുത്തുന്നു.

'മോടി' കുറയാതെ മോദി
സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും മോദിയെ പിന്തുണച്ച് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയായി വെറും 29 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്.

റാഫേല്‍ വിലപ്പോയില്ല
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ ആയുധമാണ് റാഫേല്‍ വിഷയം. എന്നാല്‍ സംസ്ഥാനത്ത് റാഫേല്‍ വിഷയം ജനങ്ങളെ ബാധിച്ചേ ഇല്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

അഴിമതി ഇല്ല
സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ക്കും റാഫേല്‍ വിഷയം എന്താണെന്ന് പോലും അറിയില്ല. അതേസമയം 35 ശതമാനം പേര് റാഫേല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നതായി വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.

തൊഴിലില്ലായ്മ പ്രശ്നം തന്നെ
എന്നാല്‍ തൊഴിലില്ലായ്മ ഇപ്പോഴും പ്രധാന പ്രശ്നമാണെന്ന് സര്‍വ്വേയില്‍ ഉയര്‍ത്തിക്കാട്ടുന്നു. തൊഴിലില്ലായ്മയ്ക്കെതിരെ 25 ശതമാനം പേര് സര്‍വ്വേയില്‍ അതൃപ്തി വ്യക്തമാക്കി. 21 ശതമാനം പേര് കുടിവെള്ള പ്രശ്നങ്ങളിലം 20 ശതമാനം പേര് വില വര്‍ധനവിലും അതൃപ്തി അറിയിച്ചു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications