തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ്: തൂത്തുക്കുടിയില്‍ പുകയുന്നതെന്ത്??
കഴിഞ്ഞദിവസമാണ് തൂത്തുക്കുടിയില്‍നിന്ന് ആ വാര്‍ത്ത വന്നത് പോലീസ് വെടിവെയപില്‍ 11 മരണം.പിന്നീട് വാര്‍ത്തകളില്‍ തൂത്തുകുടി കലാപഭൂമിയായി.തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ്സംസ്കരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കുനേരെ ബുധനാഴ്ച വീണ്ടും പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു.കോർപറേറ്റ് ഭീമനായ വേദാന്ത ലിമിറ്റഡിെൻറ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പു സംസ്കരണശാലകളിൽ ഒന്നായ വേദാന്ത സ്റ്റെർലൈറ്റ് കോപര്‍ യൂനിറ്റ്.1998ലാണ് ഈ കമ്പനി തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ കമ്പനി സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം എന്നാല്‍ പരിസരവാസികള്‍ എതിര്‍ക്കുകയായിരുന്നു.1994ല്‍ തമിഴ്നാട് മലിനീകരണ നിയന്ത്ര ബോര്‍ഡ് കമ്പനി സ്ഥാപിക്കാന്‍ അനുമതി തുടങ്ങിയതോടെയാണ് തൂത്തുകുടിയില്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്.പ്രതിവര്‍ഷം നാലുലക്ഷം ടണ്‍ കോപര്കാത്തോഡ് ആണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവിടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഖന ലോഹങ്ങളും ആസിഡുകളും അടക്കമുളള മാരകവിഷങ്ങള്‍ പരിസര പ്രദേശങ്ങളെ മലിനമാക്കുകയാണ്.മാര്‍ച്ച് 27ന് അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ 15 ദിവസത്തേക്ക് പ്ലാൻറ് അടച്ചിട്ടിരുന്നു. കമ്പനിക്കെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെ കോപ്പർ കാത്തോഡിെൻറ ഉൽപാദനം ഇരട്ടിയാക്കി, അതായത് എട്ട് ലക്ഷം ടൺ ആക്കി വർധിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.എന്നാൽ, ചെമ്പു സംസ്കരണ ശാല പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേദാന്ത സാറ്റലൈറ്റ്സിന് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. ഇതിനാല്‍ കമ്പനി മേല്‍ അതോറിറ്റിയെ സമീപിച്ചു.ഇൗ വിഷയം ജൂൺ ആറിന് പരിഗണിക്കാനായി അതോറിറ്റി മാറ്റിവെച്ചിരിക്കവെയാണ് പുതിയ സംഭവവികാസങ്ങള്‍.ഇതിന് മുമ്പേ ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസ് കാരണം 2013ല്‍ കമ്പനി അടച്ചിട്ടിട്ടുണ്ട്.പ്ലാന്റ് മൂലം ദുരിതത്തിലായ പ്രദേശവാസികളാണ് സമരമുഖത്തിലുള്ളത്. പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 100 ദിവസമായി ഇവർ തുടർച്ചയായി സമത്തിലാണ്.കഴിഞ്ഞദിവസം ഇവിടെനടന്ന വെടിവെപ്പില്‍ 11 പേര് മരിച്ചിരുന്നു. ബുധനാഴ്ചയും തൂത്തുക്കുടിയില്‍ പ്രതിഷേധപ്രകടനങ്ങളും അക്രമങ്ങളും നടന്നു. ആള്‍ക്കൂട്ടം രരണ്ട് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗംചേര്ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിഷേധക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി ഒന്നിക്കുന്നത് തടയാന്‍ തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ അഞ്ചുദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.എന്നാല്‍ കമ്പനിക്കെതിരെ മാത്രമല്ല നാട്ടുകാരുടെ ഈ സമരം,കോർപറേറ്റ് ഭീമെൻറ ഏജൻറുമാരായി പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിനും പൊലീസിനും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനുമെതിരെയും കൂടിയാണ്.