വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...
ലഖ്നൗ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട ബി എസ് പി, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മുസ്ലീം-ദൡത് എന്ന പതിവ് ഫോര്‍മുല ലക്ഷ്യമിട്ടാണ് മായാവതി കരുക്കള്‍ നീക്കുന്നത്. ഇതിനായി പത്ത് വര്‍ഷത്തിലേറെയായി പടിഞ്ഞാറന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ ന്യൂനപക്ഷ മുഖമായിരുന്ന ഇമ്രാന് മസൂദ് നിര്‍ണായക റോള്‍ വഹിക്കും.
കോണ്‍ഗ്രസ് വിട്ട ഇമ്രാന് മസൂദ് പിന്നീട് എസ് പിക്കൊപ്പമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇമ്രാന് മസൂദ് ബി എസ് പിയില്‍ ചേര്‍ന്നത്. ബി എസ് പിയില്‍ നിര്‍ണായക ചുമതലയാണ് ഇമ്രാന് മസൂദിന് മായാവതി നല്കാന് ഉദ്ദേശിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇമ്രാന് മസൂദിനോട് ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ യു പിയിലും സജീവമാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള പടിഞ്ഞാറന്‍ യു പിയുടെ ബി എസ് പി കണ്‍വീനറായി മായാവതി മസൂദിനെ നിയമിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ എസ് പി-ആര്‍എല്‍ഡി സഖ്യത്തിനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ യു പിയില്‍ നിരവധി സീറ്റുകള്‍ സഖ്യം നേടിയിരുന്നു.

ഇത് പൊളിക്കാനാണ് മായാവതിയുടെ നീക്കം. മുസ്ലീങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇമ്രാന് മസൂദിന്റെ സേവനം കൊണ്ട് സാധിക്കും എന്നാണ് മായാവതിയുടെ കണക്കുകൂട്ടല്‍. ജനങ്ങളുമായി ബന്ധപ്പെടാന്‍ മസൂദ് സംസാരിക്കുന്ന യോഗങ്ങളില്‍ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം നല്‍കാനും മായാവതി നിര്‍ദേശിച്ചിട്ടുണ്ട്.

Image Credit: Twitter@ImranMasood_in
ഇതിനായി പടിഞ്ഞാറന്‍ യുപിയിലെ ബി എസ് പി ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. യോഗങ്ങളില്‍ മസൂദിന് കൂടുതല്‍ സമയം സംസാരിക്കാന്‍ അനുവാദം നല്‍കും. ഉത്തരാഖണ്ഡിലേക്കും, മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിംഗ് നഗര്‍, നൈനിറ്റാള്‍ എന്നീ ജില്ലകളിലേക്കും നിരന്തരം യാത്ര ചെയ്യാന്‍ മായാവതി മസൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടങ്ങളിലെ മുസ്ലീങ്ങള്‍ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി എസ് പിയെയും പിന്തുണച്ചവരായിരുന്നു. ബി എസ് പിക്കുള്ളില്‍ കാര്യമായ മുസ്ലീം മുഖം അടുത്തകാലത്തായി ഉയര്‍ന്ന് വന്നിട്ടില്ല. മുന്‍കാദ് അലി, നൗഷാദ് അലി, ഷംസുദ്ദീന് റെയിന്‍ തുടങ്ങിയ നേതാക്കള്‍ ബി എസ് പിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഘടനാപരമായി നിര്‍ണായക റോള്‍ വഹിക്കാനായിരുന്നില്ല.

മുന്‍ എംപിയായ മുന്‍കാദ് മുമ്പ് പാര്‍ട്ടിയുടെ യു പി പ്രസിഡന്റായിരുന്നു. ഷംസുദ്ദീന് നിലവില്‍ പടിഞ്ഞാറന്‍ യു പിയുടെയും അസംഗഢ്, ഝാന്‍സി ഡിവിഷനുകളുടെയും കോര്‍ഡിനേറ്ററാണ്. നൗഷാദ് അലിയുടെ കാണ്‍പൂര്‍ ഡിവിഷന്റെ കോര്‍ഡിനേറ്ററാണ്. പുതിയ സാഹചര്യത്തില്‍ ഇവരുടെ എല്ലാം മുകളിലാണ് മസൂദിന്റെ നിയമനം.

മുന്‍ നേതാവായ നസിമുദ്ദീന് സിദ്ദിഖിക്കാണ് ബി എസ് പിയില്‍ പിന്നേയും നിര്‍ണായക സ്ഥാനം ലഭിച്ചത്. എന്നാല്‍ അദ്ദേഹം 2018 ല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിലവില്‍ പടിഞ്ഞാറന്‍ യു പിയിലെ കോണ്‍ഗ്രസിന്റെ റീജിയണല്‍ പ്രസിഡന്റാണ് സിദ്ദിഖി. ഈ സാഹചര്യത്തില്‍ ഇമ്രാന് മസൂദിന്റെ നിയമനം സിദ്ദീഖി - മസൂദ് പോരിന് സാക്ഷ്യം വഹിക്കും. അതിനാല്‍ ഇമ്രാന് മസൂദിന്റെ നിയമനത്തെ വലിയ ആവേശത്തോടെയാണ് ബി എസ് പി പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications