വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...
ലഖ്നൗ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട ബി എസ് പി, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മുസ്ലീം-ദൡത് എന്ന പതിവ് ഫോര്‍മുല ലക്ഷ്യമിട്ടാണ് മായാവതി കരുക്കള്‍ നീക്കുന്നത്. ഇതിനായി പത്ത് വര്‍ഷത്തിലേറെയായി പടിഞ്ഞാറന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ ന്യൂനപക്ഷ മുഖമായിരുന്ന ഇമ്രാന് മസൂദ് നിര്‍ണായക റോള്‍ വഹിക്കും.
കോണ്‍ഗ്രസ് വിട്ട ഇമ്രാന് മസൂദ് പിന്നീട് എസ് പിക്കൊപ്പമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇമ്രാന് മസൂദ് ബി എസ് പിയില്‍ ചേര്‍ന്നത്. ബി എസ് പിയില്‍ നിര്‍ണായക ചുമതലയാണ് ഇമ്രാന് മസൂദിന് മായാവതി നല്കാന് ഉദ്ദേശിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇമ്രാന് മസൂദിനോട് ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ യു പിയിലും സജീവമാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള പടിഞ്ഞാറന്‍ യു പിയുടെ ബി എസ് പി കണ്‍വീനറായി മായാവതി മസൂദിനെ നിയമിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ എസ് പി-ആര്‍എല്‍ഡി സഖ്യത്തിനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ യു പിയില്‍ നിരവധി സീറ്റുകള്‍ സഖ്യം നേടിയിരുന്നു.

ഇത് പൊളിക്കാനാണ് മായാവതിയുടെ നീക്കം. മുസ്ലീങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇമ്രാന് മസൂദിന്റെ സേവനം കൊണ്ട് സാധിക്കും എന്നാണ് മായാവതിയുടെ കണക്കുകൂട്ടല്‍. ജനങ്ങളുമായി ബന്ധപ്പെടാന്‍ മസൂദ് സംസാരിക്കുന്ന യോഗങ്ങളില്‍ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം നല്‍കാനും മായാവതി നിര്‍ദേശിച്ചിട്ടുണ്ട്.

Image Credit: Twitter@ImranMasood_in
ഇതിനായി പടിഞ്ഞാറന്‍ യുപിയിലെ ബി എസ് പി ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. യോഗങ്ങളില്‍ മസൂദിന് കൂടുതല്‍ സമയം സംസാരിക്കാന്‍ അനുവാദം നല്‍കും. ഉത്തരാഖണ്ഡിലേക്കും, മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിംഗ് നഗര്‍, നൈനിറ്റാള്‍ എന്നീ ജില്ലകളിലേക്കും നിരന്തരം യാത്ര ചെയ്യാന്‍ മായാവതി മസൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടങ്ങളിലെ മുസ്ലീങ്ങള്‍ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി എസ് പിയെയും പിന്തുണച്ചവരായിരുന്നു. ബി എസ് പിക്കുള്ളില്‍ കാര്യമായ മുസ്ലീം മുഖം അടുത്തകാലത്തായി ഉയര്‍ന്ന് വന്നിട്ടില്ല. മുന്‍കാദ് അലി, നൗഷാദ് അലി, ഷംസുദ്ദീന് റെയിന്‍ തുടങ്ങിയ നേതാക്കള്‍ ബി എസ് പിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഘടനാപരമായി നിര്‍ണായക റോള്‍ വഹിക്കാനായിരുന്നില്ല.

മുന്‍ എംപിയായ മുന്‍കാദ് മുമ്പ് പാര്‍ട്ടിയുടെ യു പി പ്രസിഡന്റായിരുന്നു. ഷംസുദ്ദീന് നിലവില്‍ പടിഞ്ഞാറന്‍ യു പിയുടെയും അസംഗഢ്, ഝാന്‍സി ഡിവിഷനുകളുടെയും കോര്‍ഡിനേറ്ററാണ്. നൗഷാദ് അലിയുടെ കാണ്‍പൂര്‍ ഡിവിഷന്റെ കോര്‍ഡിനേറ്ററാണ്. പുതിയ സാഹചര്യത്തില്‍ ഇവരുടെ എല്ലാം മുകളിലാണ് മസൂദിന്റെ നിയമനം.

മുന്‍ നേതാവായ നസിമുദ്ദീന് സിദ്ദിഖിക്കാണ് ബി എസ് പിയില്‍ പിന്നേയും നിര്‍ണായക സ്ഥാനം ലഭിച്ചത്. എന്നാല്‍ അദ്ദേഹം 2018 ല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിലവില്‍ പടിഞ്ഞാറന്‍ യു പിയിലെ കോണ്‍ഗ്രസിന്റെ റീജിയണല്‍ പ്രസിഡന്റാണ് സിദ്ദിഖി. ഈ സാഹചര്യത്തില്‍ ഇമ്രാന് മസൂദിന്റെ നിയമനം സിദ്ദീഖി - മസൂദ് പോരിന് സാക്ഷ്യം വഹിക്കും. അതിനാല്‍ ഇമ്രാന് മസൂദിന്റെ നിയമനത്തെ വലിയ ആവേശത്തോടെയാണ് ബി എസ് പി പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications