ഗള്‍ഫില്‍ ഞെട്ടിക്കുന്ന നീക്കം... വൈരം മറന്ന് സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാന്! മന്ത്രിക്ക് വിലക്ക്
ടെഹ്റാന്: പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കി നിലനിര്‍ത്തുന്നത് ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണെന്നാണ് വിലയിരുത്തലുകള്‍. ഏറ്റവും ഒടുവില്‍ ഒമാന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ച സംഭവത്തിലും പ്രധാന കാരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത് സൗദി-ഇറാന് പ്രശ്നം ആണ്.
യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ സൗദി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്നിലും ഇറാന് ബന്ധമുണ്ട്. ഹൂതികള്‍ക്ക് സഹായം എത്തിക്കുന്നത് ഇറാന് ആണെന്നാണ് ആരോപണം. പശ്ചിമേഷ്യയില്‍ രണ്ട് ധ്രുവങ്ങളിലാണ് ഇറാനും സൗദിയും എന്ന് ചുരുക്കം. ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ തന്നെ, പശ്ചിമേഷ്യ ശാന്തമാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൗദി അറേബ്യ തയ്യാറാണെങ്കില്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ജവാദ് സരീഫിനെതിരെ അമേരിക്ക മറ്റൊരു നടപടി കൂടി എടുത്തിട്ടുണ്ട്.

ഗള്‍ഫ് ആക്രമണങ്ങള്‍
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം ആണ് ഇറാന്-സൗദി ബന്ധത്തില്‍ അടുത്തിടെ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയത്. സിറിയന്‍ വിഷയത്തിലും ഖത്തര്‍ വിഷയത്തിലും രണ്ട് രാജ്യങ്ങളും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്നാണ് ഇറാന്റെ വാദം.

ചര്‍ച്ചയ്ക്ക് തയ്യാര്‍
സൗദി അറേബ്യ തയ്യാറാണെങ്കില്‍ തങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറയുന്നത്. ഈ നീക്കം മേഖലയില്‍ സമാധാനാന്തരീക്ഷത്തിന് വഴിതെളിച്ചേക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍. എന്നാല്‍ ഇറാന്റെ നീക്കത്തോട് സൗദി എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

അയല്‍ക്കാരുമായി
അയല്‍ക്കാരായ സൗദിയ്ക്ക് മുന്നില്‍ ചര്‍ച്ചയുടെ വാതിലുകള്‍ തങ്ങള്‍ ഒരിക്കലും അടച്ചിട്ടില്ലെന്നാണ് ഇറാന് പറയുന്നത്. ഒരിക്കലും ആ വാതിലുകള്‍ അടയ്ക്കുകയില്ലെന്നും ഇറാന് പറയുന്നു. എന്നാല്‍ ഇറാന് സൗദിയുമായി നടത്തിയ വാക്പോരുകള്‍ക്കും പരോക്ഷ ആക്രമണങ്ങള്‍ക്കും കൈയ്യുംകണക്കും ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം.

നയം മാറ്റിയാല്‍
സൗദി അറബ്യേ അവരുടെ നയം മാറ്റിയാല്‍ അത് ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കുള്ള മികച്ച അവസരമാകും എന്നാണ് ജവാദ് സരീഫ് പറയുന്നത്. ഇറാന് ആണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നത് എന്ന ആരോപണം ആണ് സൗദി തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഹൂത്തികള്‍ക്കും ഹിസ്ബുള്ളയ്ക്കും ഹമാസിനും എല്ലാം സഹായം നല്‍കുന്നത് ഇറാന് ആണെന്നാണ് സൗദിയുടെ ആരോപണം.

അമേരിക്ക കടുപ്പിക്കുന്നു
ഇറാനെതിരെയുള്ള നീക്കങ്ങള്‍ അമേരിക്ക വീണ്ടും കടുപ്പിക്കുന്നതിന്റെ സൂചനകളും പുറത്ത് വന്ന് തുടങ്ങി. ഇറാന് വിദേശകാര്യമന്ത്രിയായ ജവാദ് സരീഫിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍. ജവാദിന് അമേരിക്കയില്‍ എന്തെങ്കിലും ആസ്തിയുണ്ടെങ്കില്‍ അതെല്ലാം മരവിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു.
|
അമേരിക്കയ്ക്ക് ഭയമെന്ന്
ആയൊത്തള്ള ഖൊമേനിയുടെ ലക്കില്ലാത്ത അജണ്ടകള്‍ നടപ്പിലാക്കുന്ന ആള് എന്നാണ് അമേരിക്ക ജവാദ് സരീഫിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ അജണ്ടകള്‍ക്ക് ഒരു ഭീഷണിയാണ് താന്‍ എന്ന് തോന്നിയതുകൊണ്ടാവും അവര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു ജവാദിന്റെ പ്രതികരണം.

സമാധാനം ആഗ്രഹിക്കാത്തവര്‍
പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ നടന്നാല്‍ അത് ഏറ്റവും അധികം ആശങ്കയിലാക്കുക അമേരിക്കയെ ആയിരിക്കും. ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാവുക അമേരിക്കയ്ക്ക് തന്നെയാണ്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തില്‍ മാത്രമാണ് അമേരിക്കയുടെ കണ്ണ്.
-
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ചർച്ച പരാജയപ്പെട്ടാൽ വലിയ യുദ്ധം! ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു"












Click it and Unblock the Notifications