യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം
ദുബായ്: ഹോര്‍മുസ് കടലിടുക്ക് അടച്ച ശേഷം ഇറാന് എന്തുകൊണ്ട് യുഎഇയിലെ ഫുജൈറ തുറമുഖം ലക്ഷ്യമിടുന്നു? യുഎഇ കപ്പല്‍ ചരക്കു കടത്തിന്റെ ഹബ്ബാണ് ഈ തുറമുഖം. ക്രൂഡ് ഓയില്‍ കയറ്റുമതി, മറ്റു ഇന്ധനങ്ങളുടെ കയറ്റുമതി, കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കല്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ഈ തുറമുഖം നിര്‍ണായക കേന്ദ്രമാണ്.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന ചരക്കു കപ്പലുകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തണം എങ്കില്‍ ഹോര്‍മുസ് പാതക കടക്കണം. എന്നാല്‍ ഫുജൈറയില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് തൊടാതെ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അതുവഴി ഏഷ്യയിലേക്കും കയറ്റുതി സാധ്യമാകും.

ഹോര്‍മുസ് പാത അടച്ചതുകൊണ്ടു മാത്രം യുഎഇയെ വെട്ടിലാക്കാന്‍ സാധിക്കില്ലെന്ന് ഇറാന് മനസിലാക്കുന്നു. ഇതാണ് ഫുജൈറ തുറമുഖം കൂടി അവര്‍ ലക്ഷ്യമിടാന്‍ കാരണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫുജൈറ തുറമുഖത്തിലെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവച്ചിരുന്നു. ഈ തുറമുഖം പൂര്‍ണമായി അടച്ചാല്‍ യുഎഇ കൂടുതല്‍ പ്രതിസന്ധിയിലാകും.
ഓരോ ദിവസവും 17 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും സംസ്കരിച്ച ഇന്ധനവുമെല്ലാം ഫുജൈറ തറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഹോര്‍മുസില്‍ നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഫുജൈറ. മറ്റു തുറമുഖങ്ങള്‍ പേര്‍ഷ്യന്‍ കടലിലാണ് എങ്കില്‍ ഫുജൈറ തുറമുഖം ഒമാന്‍ ഉള്‍ക്കടലിന് അഭിമുഖമായിട്ടാണ്. ഹോര്‍മുസ് അടച്ചതോടെയാണ് ഫുജൈറയുടെ പ്രാധാന്യം ഏറിയത്.
ഫുജൈറ തുറമുഖം എണ്ണ കമ്പനികളുടെ കേന്ദ്രം
ചൈനയിലെ സൗഷാന്‍, സിംഗപ്പൂരിലെ റോട്ടര്‍ഡാം എന്നീ തുറമുഖങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പല്‍ ഇന്ധനം വിറ്റത് ഫുജൈറ തുറമുഖമാണ്. വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഇവിടെ എത്തി ഇന്ധനം നിറച്ച് യാത്ര ചെയ്യാറുണ്ട്. അബുദാബിയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി ക്രൂഡ് ഓയില്‍ ഈ തുറമുഖത്ത് എത്തിച്ച് കയറ്റുമതി ചെയ്യുന്നത് യുഎഇയുടെ പ്രധാന വരുമാന മാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഫുജൈറ തുറമുഖം വളരെ പ്രധാനപ്പെട്ടതാണ്.
1.8 കോടി ക്യുൂബിക് മീറ്റര്‍ ശേഷിയുള്ള തുറമുഖം കൂടിയാണ് ഫുജൈറയിലേത്. ക്രൂഡ് ഓയിലും ഇന്ധനങ്ങളും ഇവിടെ സൂക്ഷിക്കുന്നത് പതിവാണ്. ലോകത്തെ പ്രധാന സംഭരണ തുറമുഖം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് ഇറാന് ഫുജൈറയെ ലക്ഷ്യമിടുന്നത്. അമേരിക്കയെയും യുഎഇയെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യം.
വിടിടിഐ, വിറ്റോള്, അഡ്നോക്, വോപാക് തുടങ്ങി ലോകത്തെ പ്രധാന എണ്ണ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫുജൈറ ആക്രമണത്തിലൂടെ ഇറാന് യുഎഇയെ മാത്രമല്ല ലക്ഷ്യമിടുന്നത്. ലോകത്തെ പ്രധാന എണ്ണ കമ്പനികളെല്ലാം പ്രതിസന്ധിയിലാകും. എണ്ണ ചരക്കു വ്യാപാരം നിലച്ചാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാകുകയും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്യും.
-
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ














Click it and Unblock the Notifications