അഫ്ഗാനിസ്താനില്‍ ചാവേറാക്രമണത്തില്‍ 29 മരണം: ആക്രമണം ഷിയാ പള്ളിയില്‍, പിന്നില്‍ ഐസിസ്!!
ഷിയാ പള്ളിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം
കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഏറ്റവും വലിയ ഷിയാ പള്ളിയില്‍ പ്രവേശിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അറുപതിലേറെപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കാര്യം പ്രവിശ്യാ വക്താവ് ജലനി ഫര്‍ഹാദും വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഇറാന് അതിര്‍ത്തിയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് ചാവേറാക്രമണമുണ്ടായത്.
പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ തോക്കുമായി അകത്തുകയറിയ ചാവേര്‍ വെടിയുതിര്‍ക്കുകയും മറ്റൊരു ചാവേര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. പള്ളിയില്‍ 300 പേരുള്ള സമയത്താണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് 29 മൃതദേഹങ്ങളാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആക്രമണത്തിനിടെ രണ്ട് പേരും കൊല്ലപ്പെട്ടു. 2017ല്‍ 1700 പേരാണ് ഷിയാ ഭൂരിപക്ഷ പ്രദേശമായ ഹെറാത്തില്‍ മാത്രമായി കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഷിയാ ഭൂരിപക്ഷ പ്രദേശത്ത് ഐസിസ് ഭീകരരുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഷിയാക്കള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഐസിസ് നീക്കം നടത്തിയിരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications