ഹിന്ദുക്കളെ തിരിച്ചുവിളിച്ച് താലിബാന്; രാജ്യം വിട്ട ഇന്ത്യക്കാരും തിരിച്ചുവരണം, സുരക്ഷ ഉറപ്പ്
കാബൂള്‍: എല്ലാ ഹിന്ദുക്കളും സിഖുകാരും തിരിച്ച് അഫ്ഗാനിലേക്ക് വരണമെന്ന് താലിബാന്. രാജ്യത്തെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും താലിബാന് മന്ത്രി ഡോ. മുല്ല അബ്ദുല്‍ വസി പറഞ്ഞു. ഹിന്ദു-സിഖ് സംഘടനാ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കാബുളിലെ ഗുരുദ്വാര ഐസിസ് ആക്രമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച താലിബാന് ഭരണകൂടത്തെ സിഖ് സംഘടനാ പ്രതിനിധികള്‍ അഭിനന്ദിച്ചു.
ജൂണ്‍ 18നാണ് കാബൂൡലെ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണുണ്ടായത്. സിഖുകാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. ഗുരുദ്വാരയ്ക്ക് സുരക്ഷ നല്‍കിയിരുന്ന അഹമ്മദും കൊല്ലപ്പെട്ടു. ഈ സംഭവം അഫ്ഗാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചു. എന്നാല്‍ ഐസിസിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന് നടത്തിയത്. ഇതില്‍ നന്ദിയുണ്ടെന്ന് സിഖ് പ്രതിനിധികള്‍ താലിബാനെ അറിയിച്ചു.

താലിബാന് അധികാരത്തിലെത്തിയ വേളയില്‍ നിരവധി സായുധ സംഘങ്ങള്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സിഖുകാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുകയും താലിബാന് ഭരണം ഏറ്റെടുക്കുകയും ചെയ്ത വേളയിലായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്. എന്നാല്‍ ജനങ്ങളെ നിരായുധീകരിക്കുന്ന നടപടികള്‍ക്ക് താലിബാന് പിന്നീട് തുടക്കമിട്ടു. അതിര്‍ത്തി മേഖലയില്‍ സംഘടിച്ച വടക്കന്‍ സഖ്യം, ഐസിസ് എന്നിവരെയും പിന്നീട് താലിബാന് ഒതുക്കി.
ഈ വേളയിലാണ് സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായ മന്ത്രി ചര്‍ച്ച നടത്തിയതും എല്ലാവരും തിരിച്ച് അഫ്ഗാനിലേക്ക് വറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം അഫ്ഗാന് വിട്ട ഇന്ത്യയ്ക്കാരും മടങ്ങി വരണമെന്ന് താലബാന് ആവശ്യപ്പെട്ടു. അഫ്ഗാനില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു. ക്രമസമാധാനനില തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയും കാണ്ഡഹാറിലെ കോണ്‍സുലേറ്റും ഇന്ത്യ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് എപ്പോള്‍ തുറക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാന് ജനതയ്ക്ക് ഇന്ത്യ മാനുഷിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. അടുത്തിടെ ഇന്ത്യന്‍ ഉദ്യോഗസ്ഥന് താലിബാന് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അഫ്ഗാനില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് ഇന്ത്യ ഗൗരവത്തിലാണ് നോക്കുന്നത്. സുപ്രധാന ചരക്കുപാത കൂടിയായ അഫ്ഗാനില്‍ ചൈന നിയന്ത്രണം ശക്തമാക്കുന്നത് മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications