പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..
മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പുനത്തിൽ ആഗ്രഹിച്ചിരുന്നതെന്ന് കബറടക്കത്തെ എതിർക്കുന്നവർ പറയുന്നു.
കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൃതദേഹം ഇസ്ലാമിക രീതിയിൽ കബറടക്കുന്നതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പുനത്തിൽ ആഗ്രഹിച്ചിരുന്നതെന്ന് കബറടക്കത്തെ എതിർക്കുന്നവർ പറയുന്നു. സംഘപരിവാർ അനുകൂലികളാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. പുനത്തിലിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം കബറടക്കാൻ തീരുമാനമെന്ന് ജനം ടിവിയടക്കം വാർത്ത നൽകുകയും ചെയ്തു.

ചിതാഭസ്മം പുഴയിലൊഴുക്കണം...
തന്റെ മരണ ശേഷം മൃതദേഹം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം പുഴയിലൊഴുക്കണമെന്നും പുനത്തിൽ കുഞ്ഞബ്ദുള്ള വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

ചർച്ച...
അദ്ദേഹത്തിന്റെ പഴയ വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പുനത്തിലിന്റെ മൃതദേഹം കബറടക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

ഒരു വിഭാഗം..
പുനത്തിലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് സംഘപരിവാർ അനുകൂലികളടക്കമുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.

കബറടക്കിയാൽ...
മൃതദേഹം കബറടക്കിയാൽ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറില്ലെന്നും ഇവർ വാദിക്കുന്നുണ്ട്.

മടപ്പള്ളിയിൽ...
വെള്ളിയാഴ്ച രാവിലെ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഭൗതികശരീരം വൈകീട്ട് ആറ് മണിയോടെ മടപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

വൈകീട്ട്...
ചേവരമ്പലത്തെ മകളുടെ വീട്ടിലും, കോഴിക്കോട് ടൗൺ ഹാളിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് ഭൗതികശരീരം വടകരയിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications