ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'
ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താൻ സി.പി.എം വിട്ടുവെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ച് മുൻ മന്ത്രി ജി. സുധാകരൻ. യു.ഡി.എഫിന്റെയോ കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ പിന്തുണ തേടില്ല. ഒരു പാർട്ടിയുമായും പിന്തുണ സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. ആരും പിന്തുണ ഉറപ്പ് നൽകിയിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ മെരിറ്റ് നോക്കി അപ്പോൾ പ്രതികരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തിന് തലവേദന ഉണ്ടാക്കാതെ മാറി കൊടുക്കാനാണ് അംഗത്വം ഉപേക്ഷിച്ചത്. പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ ചതിക്കുന്നുമില്ല. പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ നടത്തില്ല. അമ്പലപ്പുഴ മണ്ഡലം വിട്ട് ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും മണ്ഡലം/പഞ്ചായത്ത് കൺവെൻഷനുകൾ നടത്തില്ലെന്നും താനായിട്ട് ഒരു ചുവരെഴുത്ത് പോലും തയാറാക്കല്ലെന്നും സുധാകരൻ പറഞ്ഞു.
'ആരും നിർബന്ധിച്ച് പാർട്ടിയിൽ വന്നയാളല്ല ഞാൻ. റോസാപ്പൂ വിരിച്ച പാതയിലൂടെ കടന്നുവന്നതുമല്ല. അടിയന്തരാവസ്ഥക്കാലത്തും അല്ലാതെയും ക്രൂരമർദനവും ഗുണ്ടായിസവും ഏറ്റുവാങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരും. മുമ്പ് ചെയ്തതുപോലെ തന്നെ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി നിലനിൽക്കും.'- സുധാകരൻ വ്യക്തമാക്കി.

രാഷ്ട്രീയ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം നടന്നെന്ന് സുധാകരൻ ആരോപിച്ചു. ആയിരങ്ങൾക്ക് വിദ്യ പകർന്ന അച്ഛനെ വരെ ചീത്ത വിളിച്ചു. വ്യക്തിപരമായി ആക്ഷേപിച്ചല്ല, രാഷ്ട്രീയപരമായിട്ടാണ് നേരിടേണ്ടത്. വർഗ സമര സിദ്ധാന്തത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാർട്ടി ആയുധമാക്കേണ്ടത്. വ്യക്തിപരമായി ആക്രമിക്കലല്ല. ഇത് തുടർന്നാൽ പാർട്ടി നശിക്കുകയേ ഉള്ളൂ. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. വായിച്ച് വലിച്ചെറിഞ്ഞാൽ നടക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ച സംബന്ധിച്ച് പാർട്ടി ആത്മപരിശോധന നടത്തണം. തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും വിമർശനങ്ങൾക്ക് കീഴടങ്ങില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എം.എൽ.എയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നു. സ്റ്റാലിനും മാവോയും കാസ്ട്രോയും ദീർഘകാലം അധികാരത്തിലിരുന്നു. മരിക്കും വരെ എ.കെ.ജി ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. അവരോടൊന്നും ആരും താഴെയിറങ്ങാന്‍ പറഞ്ഞില്ല. തോമസ് ഐസക്കും ആരിഫും ഒക്കെ പല തവണ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇത്ര അവഗണന നേരിട്ടുട്ടും ഇതുവരെ സംസ്ഥാന കമ്മിറ്റിക്ക് താൻ പരാതി കൊടുത്തിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
2021ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തി എളമരം കരീം കള്ള റിപ്പോർട്ടാണ് നൽകിയതെന്നും സുധാകരൻ ആരോപിച്ചു. '25 പേജിൽ ഞാൻ കാര്യങ്ങൾ വിശദീകരിച്ച് നൽകിയതാണ്. അവർ അത് വായിച്ചുനോക്കി പോലുമില്ല. കരീമിന്റെ റിപ്പോര്‍ട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്?'- സുധാകരൻ ചോദിച്ചു.
-
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം












Click it and Unblock the Notifications