തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന് വിവിഐപി തടവുകാരനാണ്. രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയാണ് സ്ത്രീപീഡനക്കേസിലെ പ്രതിയായ വിവാദ സ്വാമിക്ക് പൂജപ്പുര ജയിലില്‍ ലഭിക്കുന്നത്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ സന്തോഷ് മാധവന് പൂജയും പ്രാര്‍ത്ഥനയും വരെ തുടങ്ങിയിരുന്നു. ഏറെ വിവാദങ്ങളുണ്ടായതിന് ശേഷമാണ് സെന്‍ട്രല്‍ ജയിലിലെ പൂജ നിര്‍ത്തിച്ചത്.
പീഡനക്കേസിലെ പ്രതിക്ക് ജയിലില്‍ മുന്തിയ പരിഗണന നല്‍കുന്നതിനെതിരെ തടവുകാരെല്ലാം അതൃപ്തിയിലാണ്. ജയില്‍ അന്തേവാസികളുടെ എതിര്‍പ്പ് കാരണമാണ് ജയിനുള്ളിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതില്‍ നിന്ന് സന്തോഷമാധവനെ വിലക്കിയത്. ഇപ്പോള്‍ ജയിലിലെ ചികിത്സാ സഹായിയാണ് സന്തോഷ് മാധവന്.
ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക് വൈരാഗ്യമുള്ള തടവുകാര്‍ക്ക് സന്തോഷ് മാധവന് ചികിത്സ നിഷേധിക്കുകയാണത്രേ. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിനും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഒരുപോലെ പ്രയിപ്പെട്ടവനാണത്രേ വിവാദ സ്വാമി.

പീഡനക്കേസിലെ പ്രതി
2008ല്‍ ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ്മാധവന് അറസ്റ്റിലാകുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ആള്‍ദൈവമായിരുന്നു സന്തോഷ് മാധവന്

ജയിലില്‍ പൂജ
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന്
വിഐപി പരിഗണനയായിരുന്നു ലഭിച്ചത്. തടവുകാര്‍ക്ക് വസ്ത്രം നെയ്യുന്ന ജോലിയില്‍ നിന്ന് മാറ്റി ജയിലിനുള്ളിലെ ക്ഷേത്രത്തിലെ പൂജാരിയാക്കാന്‍ ശ്രമം നടന്നു

ഉന്നതബന്ധം
ഉന്നത ജയില്‍ ഉദ്യോഗസ്ഥരും സന്തോഷ്മാധവന്റെ ഭക്തരായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടല്‍മൂലം സര്‍ക്കാര്‍ ഭൂമി സന്തോഷ് മാധവന് പതിച്ച് നല്കാന് ശ്രമം നടന്നു

വൈദ്യസഹായി
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജയിലിലെ ഡോക്ടറുടെ സഹായിയായി വിവാദസ്വാമിയെ ചുമതലപ്പെടുത്തിയത്. എതിര്‍പ്പുള്ളവര്‍ക്കെല്ലാം ചികിത്സ നിഷേധിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

പരാതി
സന്തോഷ്മാധവന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സ നിഷേധിക്കപ്പെട്ട സാബു ദാനിയേല്‍ ജയില്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇടത് സര്‍ക്കാരിന്റെ കാലത്തും ജയിലില്‍ സന്തോഷ് മാധവന് വിഐപിയാണെന്നാണ് ആരോപണം

മനുഷ്യാവകാശകമ്മീഷന്
സാബുവിന്റെ പരാതിയില്‍ മനുഷ്യാവകാശകമ്മീഷന് ഇടപെട്ടിരിക്കുകയാണ്. സന്തോഷ് മാധവനെ
ജയില്‍ ആശുപത്രിയിലെ സഹായി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഉത്തരവ്.

ചികിത്സകിട്ടാതെ മരിച്ചു
നേരത്തെയും സന്തോഷ് മാധവനെതിരെ പരാതി ഉയര്‍ന്നിരുന്നു. ചികിത്സ കിട്ടാതെ അനില്‍ എന്ന തടവുകാരന് മരിച്ചിട്ടും സന്തോഷ് മാധവനെ ഡോക്ടറുടെ സഹായി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സംഭവത്തെക്കുറിച്ച് ജയിലിന് പുറത്ത് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന് അന്വേഷിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications