ക്ഷേത്രങ്ങളിലെ പൂജയില്‍ പുതിയ കണ്ടെത്തല്‍, ജയരാജന് സംഘിയാണോ?
ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കുമെന്നും കര്‍മശേഷി കൂട്ടുമെന്നുമാണ് ജയരാജന്റെ അഭിപ്രായം
ചെറുവത്തൂര്‍: ക്ഷേത്ര സംബന്ധമായ വിഷയങ്ങളില്‍ സമദൂര സിദ്ധാന്തം സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്. ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യ ചിന്തയ്ക്ക് ഉണര്‍വുണ്ടാക്കുമെന്നാണ് ഇ പിയുടെ പുതിയ കണ്ടെത്തലുകള്‍. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നുമാണ് ജയരാജന്റെ അഭിപ്രായം.
ഇതൊക്കെ പോരാത്തതിന് ശാസ്ത്രത്തെയും ക്ഷേത്ര വിശ്വാസങ്ങളെയും ബന്ധപ്പെടുത്തുക കൂടി ചെയ്തു ജയരാജന്. മനുഷ്യന് ഉണ്ടായ കാലം മുതലുള്ളതാണ് ക്ഷേത്ര അനുഷ്ഠാനങ്ങള്‍. 1400 വര്‍ഷങ്ങള്‍ മുന്‍പുള്ള ക്ഷേത്ര ആചാരങ്ങളെ പറ്റിയാണ് ശാസ്ത്രജ്ഞന്മാര് ഇപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്നതും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നതും. ഹോമങ്ങളും പൂജകളും നമുക്കും ലോകത്തിനും സംരക്ഷണം നല്‍കുന്നുണ്ടെന്നും ജയരാജന് പറഞ്ഞു

പാര്‍ട്ടി നിര്‍ദേശത്തിന് പുല്ലുവില
അതേസമയം പാര്‍ട്ടി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ജയരാജന് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. വിശ്വാസം സംബന്ധമായ വിഷയങ്ങളില്‍ സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. 2009ല്‍ ജാതി, മത, വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്.

ആദ്യം കുടുങ്ങിയത് കടകംപള്ളി
നേരത്തെ തന്നെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം താക്കീത് ചെയ്തിരുന്നു. ഗുരുവായൂരില്‍ മന്ത്രി നടത്തിയ ആരാധനാ ചടങ്ങുകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. അതുകൊണ്ട് സിപിഎമ്മിന് ജയരാജന്റെ പ്രസ്താവനയെ അത്ര ചെറുതായി കാണാനാവില്ല.
കടകംപള്ളിക്ക് വിമര്‍ശനം ഉണ്ടായെങ്കില്‍ ജയരാജനെ എന്ത് കൊണ്ട് അതില്‍ നിന്നൊഴിവാക്കുന്നുവെന്നും പാര്‍ട്ടില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നേക്കാം. ജയരാജന് ശേഷം പ്രസംഗിച്ച എന്‍ എ നെല്ലിക്കുന്ന എം എല്‍ എ ജയരാജന് സംസാരിച്ചത് പുരോഹിതനെ പോലെയാണെന്ന് പറഞ്ഞതും ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്.

ആര്‍എസ്എസിന്റെ നിലപാട്
സിപിഎം ഹിന്ദുമത വിരുദ്ധരാണെന്ന് വിമര്‍ശിക്കുന്ന ബിജെപിയും സംഘ്പരിവാറും ജയരാജന്റെ പ്രസ്താവനയെ തള്ളിക്കളയാന്‍ സാധ്യതയില്ല. നേരത്തെ കടകംപള്ളിയെ പരസ്യമായി പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. അഷ്ടമി രോഹിണി ചടങ്ങുകള്‍ തടയാനുള്ള സിപിഎമ്മിന്റെ നീക്കങ്ങള്‍ക്കുള്ള മറുപടിയാണെന്നും കടകംപള്ളിയുടെ ക്ഷേത്രം സന്ദര്‍ശനത്തെ ബിജെപി വ്യാഖ്യാനിച്ചിരുന്നു.
ബന്ധുനിയമന വിവാദത്തിലും കടകംപള്ളിയുടെ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിലും ഇ പി ജയരാജനെ ഏറ്റവുമധികം വിമര്‍ശിച്ചത് ബിജെപിയായിരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ ജയരാജനെ പിന്തുണയ്ക്കാനും എതിര്‍ക്കാനും പറ്റാത്ത അവസ്ഥയിലാവും ബിജെപി

കടുത്ത നടപടിയെടുത്തേക്കും
ആര്‍എഎസ്എസ് മുതലെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാവുന്നതിനാല്‍ ജയരാജനെതിരേ കടുത്ത നടപടി തന്നെ സിപിഎം എടുക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഹിന്ദു ആശയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജന്റെ പ്രസ്താവനയെ മുതലെടുത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാവും ബിജെപി ശ്രമിക്കുക.
അതോടൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ പതാക ഉയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ സിപിഎം മൃദു സമീപനം സ്വീകരിക്കുന്നെന്ന് വിമര്‍ശനം നേരത്തെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ക്ക് അനുകൂലമായുണ്ടായ ജയരാജന്റെ പ്രസ്താവന സംസ്ഥാന കമ്മിറ്റി യോഗങ്ങളിലടക്കം ഗൗരവമായി ചര്‍ച്ചയാവാനും സാധ്യതയുണ്ട്.
-
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications