ജിഷ്ണുവിനോടുള്ള പ്രതികാരം അവസാനിച്ചിട്ടില്ല!! പക വീട്ടാൻ കോളേജ് അധികൃതർ ചെയ്തത്!!
ഹാജരും ഇന്റേണൽ മാർക്കും ഇല്ലെന്ന് പറഞ്ഞ് വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിക്കുകയാണ്.
പാലക്കാട്: പാമ്പാടി നെഹ്രു കോളേജിൽ ആത്മഹത്യ ചെയ്ത എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിനോടുള്ള കോളേജ് അധികൃതരുടെ പക അവസാനിക്കുന്നില്ല. മാനേജ് മെന്റിന്റെ പ്രതികാര നടപടികൾക്ക് ഇരയായിരിക്കുന്നത് ജിഷ്ണുവിന്റെ സുഹൃത്തുക്കളാണ്. ജിഷ്ണുവിനു വേണ്ടി സമരം ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് വിവരം.
നേരത്തെയും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി ആരോപണമുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറ്റിയില്ല എന്നും പരാതികള്‍ ഉയർന്നിരുന്നു.

പരീക്ഷ എഴുതുന്നതിന് വിലക്ക്
ജിഷ്ണുവിൻറെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജിൽ കടുത്ത പ്രതിഷേധം തന്നെയുണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത വിദ്യാർഥികളോടാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹാജരും ഇന്റേണൽ മാർക്കും ഇല്ലെന്ന് പറഞ്ഞ് വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിക്കുകയാണ്.

65 വിദ്യാർഥികൾ
ജിഷ്ണുവിന് വേണ്ടി സമരം ചെയ്ത 65 വിദ്യാർഥികളെയാണ് ഇത്തരത്തിൽ വിലക്കിയിരിക്കുന്നത്. നെഗ്രു ഗ്രൂപ്പിന് കീഴിലുള്ള ഫാർമസി കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളോടാണ് നടപടി.

പരീക്ഷ അടുത്തിരിക്കെ
ജൂൺ മാസം അവസാനമാണ് പരീക്ഷ. പരീക്ഷ ആരംഭിക്കാനിരിക്കെയാണ് മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള പ്രതികാര നടപടി. സംഭവം വിദ്യാകർഥികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കൂടുതൽ വിദ്യാർഥികൾ
ഫാർമസി കോളേജിലെ കൂടുതൽ വിദ്യാർഥികൾക്കു നേരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ. രണ്ടും മൂന്നും വർഷത്തെ വിദ്യാർഥികൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

അധ്യാപകനെ തിരിച്ചെടുത്തു
വിദ്യാർഥികൾക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികൾക്കു പുറമെ ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ കോളേജിൽ നിന്ന് പുറത്താക്കിയ അധ്യാപകനെ മാനേജ്മെന്റ് തിരിച്ചെടുത്തു. അധ്യാപകനായ ഇർഷാദിനെ ഓഫീസ് സ്റ്റാഫ് ആയിട്ടാണ് വീണ്ടും നിയമിച്ചിരിക്കുന്നത്.

നേരത്തെയും നടപടി
പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറ്റിയില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്.

വൻ വിവാദം
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. മാനേജ്മെന്റിന്റെ ആത്മഹത്യയെ തടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് വിവരം. എന്നാൽ കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications